തിരുവനന്തപുരം: പി.വി. അൻവർ ഇടതുമുന്നണിയെ ഒറ്റുകൊടുത്തു യുഡിഎഫിലേക്കു പോയ യൂദാസാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ.

അൻവറിന്‍റെ ഇപ്പോഴത്തെ ദയനീയ സാഹചര്യം ജനങ്ങൾ കണ്ടുകൊണ്ടിരിക്കുകയാണ്. യുഡിഎഫിനൊപ്പം ചേർന്നു കാലുപിടിച്ചിട്ടും അവർ മുഖത്തു ചെളിവാരിയെറിയുന്നുവെന്നാണ് അൻവർ പറയുന്നത്.

പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരേ തിരിഞ്ഞിട്ടുള്ള അൻവർ മാധ്യമങ്ങളെ കാണുന്നതുപോലും പോലും മാറ്റിവച്ചു പ്രതീക്ഷയോടെ ഇരിക്കുന്ന ദയനീയ ചിത്രമാണു കാണുന്നത്. വർഗീയവാദികളുമായി ചേർന്നു മഴവിൽസഖ്യമുണ്ടാക്കി മത്സരിക്കാനാണു യുഡിഎഫ് ശ്രമിക്കുന്നതെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.


വരുന്ന തദ്ദേശ സ്വയംഭരണ തെരഞ്ഞെടുപ്പിലും അടുത്ത വർഷം നടക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും നടത്തേണ്ട വലിയ മുന്നേറ്റത്തിനുള്ള നാന്ദികുറിക്കൽ കൂടിയാണ് ഈ ഉപതെരഞ്ഞെടുപ്പ്.

നിലന്പൂർ സ്വരാജിന്‍റെ സ്വന്തം മണ്ഡലമായതിനാൽ പരിചയപ്പെടുത്തലിന്‍റെ ആവശ്യമില്ല. കേരളവിരുദ്ധ നിലപാടാണ് യുഡിഎഫിനും ബിജെപിക്കുമുള്ളത്. അടിസ്ഥാനവർഗ ജനവിഭാഗങ്ങളുടെ നാടായ നിലന്പൂരിൽ വലിയ മുന്നേറ്റം ഉണ്ടാക്കാൻ ഇടതുമുന്നണിക്കു സാധിക്കുമെന്നും എം.വി. ഗോവിന്ദൻ പറഞ്ഞു.