ന്യൂഡൽഹി: പ്രഥമ പ്രധാനമന്ത്രി ജവഹർലാൽ നെഹ്റുവിന്‍റെ 61-ാം ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിച്ചു രാജ്യം. 16 വർഷത്തിലധികം രാജ്യത്തിന്‍റെ പ്രധാനമന്ത്രിപദം അലങ്കരിച്ച നെഹ്റുവിനെ സമൂഹമാധ്യമമായ എക്സിൽ പങ്കുവച്ച കുറിപ്പിലൂടെ പ്രധാനമന്ത്രി നരേന്ദ്ര മോദി അനുസ്മരിച്ചു.

നെഹ്റുവിന്‍റെ ചരമവാർഷികദിനത്തിൽ അദ്ദേഹത്തിന് ആദരമർപ്പിക്കുന്നുവെന്ന് ഒറ്റ വരിയിൽ കുറിച്ചാണ് മോദി സ്വതന്ത്ര ഇന്ത്യയുടെ ആദ്യ പ്രധാനമന്ത്രിയെ അനുസ്മരിച്ചത്.

ഡൽഹി ശാന്തിവനിലെ അദ്ദേഹത്തിന്‍റെ സ്മാരകത്തിൽ പുഷ്പാർച്ചന നടത്തിയാണ് കോണ്‍ഗ്രസ് പാർലമെന്‍ററി പാർട്ടി നേതാവും നെഹ്റു കുടുംബാംഗവുമായ സോണിയ ഗാന്ധി നെഹ്റുവിന് ആദരമ ർപ്പിച്ചത്.

ആധുനിക ഇന്ത്യയെ രൂപപ്പെടുത്തിയ നെഹ്റുവിന് ആദരമർപ്പിച്ച് എക്സിൽ കുറിപ്പെഴുതിയ കോണ്‍ഗ്രസ് പാർട്ടി, ജനാധിപത്യത്തിലും മതനിരപേക്ഷതയിലും ശാസ്ത്രീയ അവബോധത്തിലുമുള്ള അദ്ദേഹത്തിന്‍റെ ആദർശങ്ങളാണ് നമ്മെ മുന്നോട്ടു നയിക്കുന്നതെന്ന് കൂട്ടിച്ചേർത്തു.


ദീർഘവീക്ഷണമുള്ള നേതൃത്വത്തിലൂടെ സ്വതന്ത്ര ഇന്ത്യക്കു ശക്തമായ അടിത്തറ പാകിയ നേതാവാണ് നെഹ്റുവെന്ന് ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി ആദരമർപ്പിച്ചു പറഞ്ഞു.

സാമൂഹിക നീതിയിലും ആധുനികതയിലും വിദ്യാഭ്യാസത്തിലും ഭരണഘടനയിലും ജനാധിപത്യത്തിലുമുള്ള അദ്ദേഹത്തിന്‍റെ സംഭാവനകൾ വിലമതിക്കാനാകാത്തതാണെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

ആധുനിക ഇന്ത്യയുടെ സ്രഷ്‌ടാവ് എന്നു വിശേഷിപ്പിച്ചാണ് കോണ്‍ഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ നെഹ്റുവിന് ആദരമർപ്പിച്ചത്. നാനാത്വത്തിൽ ഏകത്വം എന്ന സന്ദേശം നിരന്തരം നൽകിയ നെഹ്റുവിന്‍റെ സംഭാവനകളില്ലാതെ ഇരുപത്തൊന്നാം നൂറ്റാണ്ടിലെ ഇന്ത്യയെ സങ്കൽപ്പിക്കാൻ പോലും കഴിയില്ലെന്ന് ഖാർഗെ കൂട്ടിച്ചേർത്തു.