ന്യൂഡൽഹി: ശശി തരൂർ എംപിയെ ബിജെപിയുടെ സൂപ്പർ വക്തവാക്കണമെന്ന പരിഹാസവുമായി മുതിർന്ന കോൺഗ്രസ് നേതാവ് ഉദിത് രാജ്. മോദിയെയും കേന്ദ്ര സര്‍ക്കാരിനെയും ബിജെപി നേതാക്കള്‍ പുകഴ്ത്തുന്നതിനേക്കാള്‍ ശക്തമായിട്ടാണു കോണ്‍ഗ്രസ് എംപി വാഴ്ത്തുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.

2016ൽ നടന്ന മിന്നലാക്രമണത്തിലാണ് ഇന്ത്യ ആദ്യമായി കാഷ്മീരിലെ നിയന്ത്രണരേഖ മറികടന്നതെന്ന ശശി തരൂരിന്‍റെ പരാമർശമാണ് ഉദിത് രാജിനെ പ്രകോപിപ്പിച്ചത്. മുന്‍ സര്‍ക്കാരുകള്‍ എന്താണ് ചെയ്തിരുന്നതെന്ന് തരൂരിന് അറിയുമോ എന്ന ചോദ്യത്തോടെയാണ് ഉദിത് രാജ് വിമർശനം തുടങ്ങുന്നത്.


1965ൽ പാക്കിസ്ഥാനിലെ വിവിധ കേന്ദ്രങ്ങളിൽ ഇന്ത്യൻ സേന കടന്നുകയറിയിരുന്നു. പാക്കിസ്ഥാനെ ഞെട്ടിപ്പിച്ച സംഭവമാണിത്. യുപിഎ സർക്കാരിന്‍റെ കാലത്തും നിരവധി മിന്നലാക്രമണങ്ങൾ നടത്തിയിരുന്നു. എന്നാൽ രാഷ് ട്രീയനേട്ടം ലക്ഷ്യമിട്ട് ഇവയെല്ലാം ചെണ്ടകൊട്ടി പരസ്യമാക്കിയില്ല-അദ്ദേഹം ചൂണ്ടിക്കാട്ടി.

പഹൽഗാം ഭീകരാക്രമണത്തിനുള്ള മറുപടിയായ ഓപ്പറേഷൻ‌ സിന്ദൂറിനെക്കുറിച്ച് വിശദീകരിക്കാൻ വിദേശരാജ്യങ്ങളിലേക്ക് കേന്ദ്രം അയച്ച പ്രതിനിധി സംഘങ്ങളിൽ ഒന്നിനെ നയിക്കുന്നത് തരൂരാണ്.