മലപ്പുറം: ശമ്പള പ്രതിസന്ധിയെ കുറിച്ച് മന്ത്രി വീണാ ജോർജിനോട് പരാതി പറയാനെത്തിയ മഞ്ചേരി മെഡിക്കൽ കോളജിലെ താത്കാലിക ജീവനക്കാർക്കെതിരെ പോലീസ് കേസെടുത്തു. രണ്ടു മാസമായി ശമ്പളം ലഭിക്കാത്തതിനാലാണ് ജീവനക്കാർ മന്ത്രിയെ കാണാനെത്തിയത്.

സംഘം ചേർന്ന് ബഹളം വച്ചെന്നും സംഘർഷ സാധ്യതയുണ്ടാക്കിയെന്നും ചൂണ്ടിക്കാട്ടിയാണ് മഞ്ചേരി പോലീസ് കേസ് രജിസ്റ്റർ ചെയ്തത്. മെഡിക്കൽ‌ കോളജ് പ്രിൻസിപ്പൽ ഡോ.കെ.കെ.അനിൽ രാജിന്‍റെ പരാതിയിലാണ് കണ്ടാലറിയാവുന്ന കരാർ ജീവനക്കാർക്കെതിരെ കേസെടുത്തത്.

ഗവ.മെഡിക്കൽ കോളജിൽ വിവിധ പദ്ധതികൾ ഉദ്ഘാടാനം ചെയ്യാൻ ചൊവ്വാഴ്ച മന്ത്രി എത്തിയിരുന്നു. അപ്പോഴാണ് ജീവനക്കാർ മന്ത്രിയോട് നേരിട്ട് ശമ്പളം ചോദിച്ചെത്തിയത്. എച്ച്ഡിസിക്ക് കീഴിൽ ജോലി ചെയ്യുന്ന നഴ്സുമാർ, നഴ്സിംഗ് അസിസ്റ്റന്‍റുമാർ, എക്സറെ ടെക്നീഷ്യൻമാർ, ശുചീകരണ ജീവനക്കാർ ഉൾപ്പെടെയുള്ളവരാണ് രണ്ടു മാസമായി ശമ്പളം ലഭിക്കുന്നില്ലെന്ന പരാതി പറഞ്ഞത്.