പാലക്കാട്: ട്രെയിനിൽ യാത്ര ചെയ്യുകയായിരുന്ന വയോധികയുടെ മാലപൊട്ടിച്ച് പുറത്തേയ്ക്ക് ചാടിയ യുവാവിന് ഗുരുതര പരിക്ക്. ആസാം ഫാക്കിരാഗ്രാം സ്വദേശി റോഫിക്കുൽ റഹ്മാനാണ് (31) പരിക്കേറ്റത്.

മംഗലാപുരത്തുനിന്ന് ചെന്നൈയിലേക്ക് പോകുകയായിരുന്ന എഗ്‌മോർ എക്സ്‌പ്രസിൽനിന്നാണ് ഇയാൾ ചാടിയത്. റെയിൽവേ പോലീസാണ് ഇയാളെ കണ്ടെത്തി ആശുപത്രിയിലെത്തിച്ചത്.

ശനിയാഴ്ച ഉച്ചയ്ക്ക് രണ്ടരയോടെയാണ് സംഭവം. തലശേരിയിൽനിന്ന് കോയമ്പത്തൂരിലേക്ക് പോകുകയായിരുന്ന മൂന്നു സ്ത്രീകൾ സ്ലീപ്പർ കമ്പാർട്ട്മെന്‍റിൽ യാത്രചെയ്യുന്നതിനിടെയാണ് യുവാവ് ഇതിൽ ഒരാളുടെ മാലപൊട്ടിച്ചത്.

സ്ത്രീകൾ ബഹളംവച്ചതോടെ ഇയാൾ ഓടി. തുടർന്ന് ട്രെയിനിൽനിന്നും ചാടി. മാലയിൽ പകുതിമാത്രമേ പ്രതിക്ക് കിട്ടിയിരുന്നുള്ളൂ. കഞ്ചിക്കോടിനും വാളയാറിനുമിടയിലായിരുന്നു സംഭവം.

ഇതിനിടെ യാത്രക്കാരിലൊരാൾ ട്രെയിൻ ചങ്ങല വലിച്ച് നിർത്തി. തുടർന്ന് റെയിൽവേ പോലീസ് എത്തിയപ്പോഴാണ് മാല പിടിച്ചുപറിച്ച സംഭവമറിഞ്ഞത്. ഉടനെ അവർ പ്രതിയെ തെരഞ്ഞെങ്കിലും കണ്ടില്ല.

പിന്നീട് ചുള്ളിമടയ്ക്കുസമീപം കാടിനോട് ചേർന്ന സ്ഥലത്തുനിന്ന് ഇയാളെ ഗുരുതര പരിക്കുകളോടെ കണ്ടെത്തിയത്. പ്രതിയെ തൃശൂർ മെഡിക്കൽ കോളജ്‌ ആശുപത്രിയിലേക്കും മാറ്റി.