സോളാര്‍ ബാറ്ററി മോഷണം; മൂന്നുമാസം കഴിഞ്ഞിട്ടും അന്വേഷണം എങ്ങുമെത്തിയില്ല
Monday, July 28, 2025 6:51 AM IST
ഇളക്കിക്കൊണ്ടുപോയത് 200 ബാറ്ററികള്‍

പേരൂര്‍ക്കട: പൂജപ്പുര ജയിലില്‍ 2021-ല്‍ നടന്നുവെന്നു കരുതുന്ന മോഷണത്തിന് ഇനിയും തുമ്പായില്ല. അഞ്ചരലക്ഷം രൂപയുടെ സാധനസാമഗ്രികള്‍ കവര്‍ച്ചചെയ്തതായി ജയില്‍ സൂപ്രണ്ടാണ് 2024-ല്‍ പൂജപ്പുര സ്റ്റേഷനില്‍ പരാതി നല്‍കിയത്. ജയിലില്‍ സ്ഥാപിച്ചിരുന്ന സോളാര്‍ പ്ലാന്‍റിന്‍റെ കാലാവധി കഴിഞ്ഞ ബാറ്ററികളാണ് മോഷണം പോയത്.

ഇതു സ്ഥാപിക്കുന്നതില്‍ മേല്‍നോട്ടം വഹിച്ച സി-ഡാക് 2024-ല്‍ ഓഡിറ്റിംഗിന് എത്തിയപ്പോഴാണ് ഏകദേശം 200 ബാറ്ററികള്‍ നഷ്ടപ്പെട്ടതായി കണ്ടെത്തുന്നത്. തുടര്‍ന്നാണ് സൂപ്രണ്ട് സ്റ്റേഷനില്‍ പരാതി നല്‍കുന്നത്. സോളാര്‍ ബാറ്ററികള്‍ വളരെ വിദഗ്ധമായാണ് സ്ഥാപിച്ചിരിക്കുന്നതെന്നും ഇതിനെക്കുറിച്ച് കൃത്യമായി അറിയാന്‍ സാധിക്കാത്ത ഒരാള്‍ക്ക് ജയില്‍വളപ്പില്‍ കടന്നു മോഷണം നടത്തുക സാധ്യമല്ലെന്നും പൂജപ്പുര സിഐ പറയുന്നു.

അതേസമയം ഒരുദിവസം ഏകദേശം 20 ബാറ്ററികള്‍ മാത്രമേ വളപ്പില്‍ നിന്നു കൊണ്ടുപോകാന്‍ സാധിക്കുകയുള്ളൂ. അതുകൊണ്ടുതന്നെ നിരവധി ദിവസങ്ങള്‍ ശ്രമിച്ചാല്‍ മാത്രമേ മുഴുവന്‍ ബാറ്ററികള്‍ കൊണ്ടുപോകാന്‍ കഴിയൂ. മാത്രമല്ല, ബാറ്ററികളെല്ലാം ഇളക്കിയെടുക്കുമ്പോള്‍ ഇതിനുള്ളിലെ ആസിഡും മറ്റും ടൈലിലേക്കു വീഴും.

എന്നാല്‍ അതൊന്നും ഉണ്ടാകാത്ത വിധത്തില്‍ വളരെ വിദഗ്ധമായാണ് ബാറ്ററികള്‍ കൊണ്ടുപോയിരിക്കുന്നത്. ബാറ്ററികളെല്ലാം എടുത്തശേഷം അതുറപ്പിക്കുന്ന ചട്ടക്കൂടുകള്‍ കൃത്യമായി കൂട്ടിച്ചേര്‍ത്തു വച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയെന്നും സിഐ പറയുന്നു.

ജയില്‍വളപ്പിലെ പവര്‍ ലോണ്‍ട്രി യൂണിറ്റ് കെട്ടിടത്തിലാണ് മോഷണമുണ്ടായിരിക്കുന്നത്. രാജീവ്ഗാന്ധി സെന്‍റര്‍ ഫോര്‍ ബയോടെക്‌നോളജിയുടെ പിറകുവശത്തായി വരുന്ന ജയിലിന്‍റെ ഭാഗമാണ് ഇത്. ഇത്രയും വലിയൊരു മോഷണം ജയില്‍വളപ്പില്‍ നടത്താന്‍ ആസൂത്രിതമായും അതേസമയം ഉപയോഗശൂന്യമായ സോളാര്‍ ബാറ്ററികളെക്കുറിച്ചു വിവരമുള്ളതും വൈദഗ്ധ്യമുള്ളതുമായ ആള്‍ക്കുമാത്രമേ സാധിക്കുകയുള്ളൂ.

പുറത്തുനിന്ന് ഒരാള്‍ ജയില്‍വളപ്പില്‍ കടന്നാല്‍ത്തന്നെ ഒരുദിവസം മാത്രമേ അതിനു സാധിക്കുകയുള്ളൂ. ദിവസങ്ങളെടുത്തു മുഴുവന്‍ ബാറ്ററികളും കൊണ്ടുപോകണമെങ്കില്‍ ജയിലില്‍നിന്ന് ആരുടെയെങ്കിലും സഹായം ലഭിച്ചിട്ടുണ്ടോയെന്ന അന്വേഷണത്തിലേക്കുപോകേണ്ടതായി വരും.

പോലീസിന്‍റെ പ്രാഥമിക പരിശോധന പൂര്‍ത്തീകരിച്ചുവെങ്കിലും മോഷണത്തെക്കുറിച്ു് യാതൊരു തുമ്പും ഇതുവരെ ലഭിച്ചിട്ടില്ല. മോഷണം നടന്നഭാഗത്ത് സിസിടിവി ക്യാമറള്‍ ഇല്ല എന്നത് അന്വേഷണസംഘത്തെ കുഴക്കുന്നുണ്ട്. അന്വേഷണം തുടരുന്നതായി പൂജപ്പുര പോലീസ് അറിയിച്ചു.