മലയാളികൾ അല്ലാത്ത പോളിംഗ് ഉദ്യോഗസ്ഥർക്കായി ഇംഗ്ലീഷിൽ പരിശീലന ക്ലാസ്
Tuesday, April 23, 2024 7:04 AM IST
കോഴിക്കോട്: മലയാളികൾ അല്ലാത്ത പോളിംഗ് ഉദ്യോഗസ്ഥർക്കായി ഇംഗ്ലീഷിൽ പരിശീലന ക്ലാസ് സംഘടിപ്പിച്ചു. കേന്ദ്ര സർക്കാർ സ്ഥാപനങ്ങളിലെ മലയാളികൾ അല്ലാത്ത ഉദ്യോഗസ്ഥർക്ക് പോളിംഗ് ഡ്യൂട്ടി ലഭിക്കാറുണ്ടെങ്കിലും ഇക്കുറി അവരുടെ എണ്ണം കൂടുതലാണ്.

50 ഓളം പേർക്കാണ് പോളിംഗ് ഡ്യൂട്ടിയുള്ളത്. കോഴിക്കോട് എൻഐടി, കേന്ദ്രീയ വിദ്യാലയം, ദേശസാൽകൃത ബാങ്കുകൾ എന്നിവിടങ്ങളിലെ മലയാളികൾ അല്ലാത്ത പോളിംഗ് ജീവനക്കാർക്കായി കളക്ടറേറ്റിൽ ഇംഗ്ലീഷിൽ പ്രത്യേക പരിശീലന ക്ലാസ്‌ നടത്തിയാണ് "ഭാഷാ പ്രശ്നം’ മറികടന്നത്. പൂർണമായി ഇംഗ്ലീഷിൽ ക്ലാസുകൾ അവതരിപ്പിക്കുന്നത് ഇതാദ്യമാണ്. തെരഞ്ഞെടുപ്പ് പരിശീലന മാനേജ്മെന്‍റ് സെൽ അസിസ്റ്റന്‍റ് നോഡൽ ഓഫീസറായ കെ.ഷെറീനയുടെ നേതൃത്വത്തിലാണ് ക്ലാസ്‌ സംഘടിപ്പിച്ചത്.

കരുവൻതിരുത്തി വില്ലേജ് ഓഫീസർ കെ. ബീനയാണ് ക്ലാസ് നയിച്ചത്. ചോദ്യോത്തരങ്ങളുമായി ക്ലാസ് നാലുമണിക്കൂറോളം നീണ്ടു. ഒരുപാട് സംശയങ്ങളുമായി പരിശീലന ക്ലാസിലെത്തിയ ഉദ്യോഗസ്ഥർ ആത്മവിശ്വാസത്തോടെയാണ് തിരിച്ചിറങ്ങിയത്.