മലയോര ഹൈവേയുടെ രണ്ടാം റീച്ചിൽ വനഭൂമി വിട്ടുകിട്ടാൻ കാത്തിരിപ്പ് നീളുന്നു
Saturday, August 2, 2025 2:15 AM IST
കാസർഗോഡ്: മലയോരഹൈവേയുടെ രണ്ടാം റീച്ചായ എടപ്പറമ്പ്-കോളിച്ചാൽ പാതയുടെ നിർമാണം പൂർത്തിയാക്കാൻ വനഭൂമി വിട്ടുകിട്ടാനായുള്ള കാത്തിരിപ്പ് നീളുന്നു. പള്ളഞ്ചി, പാണ്ടി, ഏവന്തൂർ ഭാഗങ്ങളിലായി 4.332 ഹെക്ടർ വനഭൂമിയാണ് മലയോരഹൈവേയുടെ നിർമാണത്തിന് ആവശ്യമുള്ളത്. ഇതിനു പകരം ഇത്രതന്നെ റവന്യൂഭൂമി വനംവകുപ്പിന് വിട്ടുകൊടുക്കാൻ വർഷങ്ങൾക്കുമുമ്പേ സർക്കാർ തീരുമാനമെടുത്തെങ്കിലും നടപടിക്രമങ്ങളിലെ പാളിച്ചകളും മെല്ലെപ്പോക്കും മൂലം പ്രശ്നം അനിശ്ചിതമായി നീളുകയാണ്.

കമ്മാടം കാവിനോടനുബന്ധിച്ച റവന്യൂഭൂമിയിൽ നിന്ന് 4.332 ഹെക്ടർ സ്ഥലം വനംവകുപ്പിന് വിട്ടുകൊടുക്കാനാണ് ആദ്യം തീരുമാനിച്ചിരുന്നത്. ഇതിനായി ഈ ഭൂമിയുടെ വിവരങ്ങൾ കേന്ദ്ര വനം-പരിസ്ഥിതി മന്ത്രാലയത്തിന്‍റെ പരിവേഷ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യുകയും ചെയ്തു.
എന്നാൽ തൃശൂർ ജില്ലയിൽ കുതിരാൻ തുരങ്കം നിർമിക്കാൻ ഏറ്റെടുത്ത വനഭൂമിക്ക് പകരവും ഉഡുപ്പി-കരിന്തളം വൈദ്യുത ലൈനുമായി ബന്ധപ്പെട്ട് നഷ്ടമാകുന്ന വനഭൂമിക്ക് പകരവും ഇതേ ഭൂമി കൈമാറാൻ നേരത്തേ സർക്കാർ സന്നദ്ധത അറിയിച്ചിട്ടുണ്ടെന്ന് ചൂണ്ടിക്കാട്ടി വനംവകുപ്പ് അപേക്ഷ മടക്കി.

ഇതോടെ പകരം മറ്റൊരിടത്ത് ഭൂമി കണ്ടെത്താൻ സർക്കാർ അന്വേഷണം തുടങ്ങി. മാസങ്ങൾ നീണ്ട അന്വേഷണത്തിനൊടുവിൽ കാസർഗോഡ് താലൂക്കിലെ അഡൂർ, ആദൂർ, ദേലംപാടി വില്ലേജുകളിലും വെള്ളരിക്കുണ്ട് താലൂക്കിലെ പനത്തടി, മാലോം വില്ലേജുകളിലും നിന്നായി 4.332 ഹെക്ടർ സ്ഥലം അളന്ന് തിട്ടപ്പെടുത്തി. മാലോം വില്ലേജിൽ കോട്ടഞ്ചേരി വനത്തിലുൾപ്പെട്ട റവന്യൂഭൂമിയായിരുന്നു ഇതിൽ മുഖ്യം. ഇത്രയും സ്ഥലം വനംവകുപ്പിന് കൈമാറാൻ കഴിഞ്ഞ വർഷം ജൂലൈയിൽ സർക്കാർ ഉത്തരവും ഇറക്കി.

എന്നാൽ ഒരുവർഷം തന്നെ കഴിഞ്ഞിട്ടും ഈ സ്ഥലങ്ങളുടെ വിവരങ്ങൾ പരിവേഷ് പോർട്ടലിൽ അപ്‌ലോഡ് ചെയ്തിട്ടില്ല. ബന്ധപ്പെട്ട സ്ഥലങ്ങളുടെ വിശദമായ വിവരങ്ങൾ ഡിജിറ്റൽ ഫോർമാറ്റിലാക്കിയാണ് പോർട്ടലിൽ അപ്‌ലോഡ് ചെയ്യേണ്ടത്. റവന്യൂ വകുപ്പിന്‍റെ സർവേ വിഭാഗമാണ് ഈ ഡിജിറ്റൽ ഫോർമാറ്റ് തയ്യാറാക്കി നല്കേണ്ടത്. ഒരുവർഷമായിട്ടും അത് തയ്യാറാക്കി അപ്‌ലോഡ് ചെയ്തിട്ടില്ല.

ഇനി അത് തയ്യാറാക്കി പരിവേഷ് പോർട്ടലിൽ അപ് ലോഡ് ചെയ്താലും വനംവകുപ്പിന്‍റെ വിവിധ നടപടിക്രമങ്ങൾ കൂടി പൂർത്തിയായിക്കഴിഞ്ഞു മാത്രമേ ഭൂമി വിട്ടുകിട്ടുകയുള്ളൂ. ഓരോ കാര്യത്തിനും ഇത്രയും സമയമെടുത്താൽ വനഭൂമി വിട്ടുകിട്ടണമെങ്കിൽ ഇനിയും വർഷങ്ങൾ തന്നെ എടുക്കുമെന്ന അവസ്ഥയാണ്. ഇവിടെ വനഭൂമി വിട്ടുകിട്ടിയ ശേഷം മാത്രമേ പുതിയ ടെൻഡർ വിളിച്ച് ഈ റീച്ചിലെയും കോളിച്ചാൽ-ചെറുപുഴ റീച്ചിൽ നേരത്തേ വനഭൂമി വിട്ടുകിട്ടിയ മരുതോം, കാറ്റാംകവല ഭാഗങ്ങളിലെയും മലയോരഹൈവേയുടെ നിർമാണപ്രവൃത്തികൾ തുടങ്ങാനിടയുള്ളൂ.

പള്ളഞ്ചി വനപാതയിൽ കൈവരിയില്ലാത്ത രണ്ട് പാലങ്ങൾക്കു മുകളിലൂടെ മലവെള്ളം കുത്തിയൊഴുകുന്ന സാഹചര്യത്തിൽ ഗതാഗതം തടഞ്ഞിരിക്കുകയാണ്. വനഭൂമി വിട്ടുകിട്ടിയതിനു ശേഷം അടുത്ത ഘട്ടം പ്രവൃത്തിയിൽ ഈ പാലങ്ങൾ ഉയരം കൂട്ടി പുനർനിർമിക്കാനായിരുന്നു തീരുമാനം.

പ്രവൃത്തികൾ അനിശ്ചിതമായി നീളുന്ന സാഹചര്യത്തിൽ പലപ്പോഴും മലയോരഹൈവേയുടെ മറ്റു ഭാഗങ്ങളിൽ നിന്നെത്തുന്ന വാഹനങ്ങൾ ഈ പാലങ്ങൾക്കു മുകളിലൂടെ അപകടയാത്ര നടത്തുന്നുണ്ട്. ഗൂഗിൾ മാപ്പ് നോക്കി എത്തുന്നവരും ഈ പാലങ്ങൾക്കു മുകളിലൂടെയാണ് പോകുന്നത്. കഴിഞ്ഞവർഷം ഇവിടെ ഒരു കാർ ഒഴുക്കിൽപ്പെട്ടിരുന്നു. തലനാരിഴ വ്യത്യാസത്തിലാണ് അതിലെ രണ്ട് യാത്രക്കാരുടെ ജീവൻ രക്ഷപ്പെട്ടത്.