പോലീസ് സ്റ്റേഷനുകളിലെത്തുന്നവർക്കായി പ്രത്യേക ഫീഡ് ബാക്ക് നന്പർ
Saturday, August 9, 2025 3:45 AM IST
പത്തനംതിട്ട: ആവലാതികൾക്കും ആവശ്യങ്ങൾക്കും അതിവേഗം പരിഹാരം ലഭിക്കുന്ന ഇടങ്ങളായി പോലീസ് സ്റ്റേഷനുകൾ മാറുകയാണെന്ന് ജില്ലാ പോലീസ് മേധാവി ആർ. ആനന്ദ്. സ്റ്റേഷനുകളിൽ വിവിധ ആവശ്യങ്ങൾക്കെത്തുന്നവരുടെ അവയുമായി ബന്ധപ്പെട്ട പ്രതികരണങ്ങൾ അറിയിക്കാൻ പുതുതായി ഏർപ്പെടുത്തിയ ഫോൺ നമ്പരിന്‍റെ ജില്ലാതല ഉദ്ഘാടനം പത്തനംതിട്ട പോലീസ് സ്റ്റേഷനിൽ നിർവഹിച്ചു പ്രസംഗി‌ക്കുകയായിരുന്നു ജില്ലാ പോലീസ് മേധാവി. 94979 08554 എന്ന പുതിയ മൊബൈൽ നമ്പർ പബ്ലിക് ഫീഡ്ബാക്ക് നമ്പർ ആയി ആരംഭിച്ചിരിക്കുന്നത്.

പരാതിയുമായി സ്റ്റേഷനിൽ എത്തുന്നവർക്ക് പോലീസിൽനിന്നുള്ള അനുഭവവും പരാതികളിൽ എടുത്ത നടപടികളും മറ്റും അറിയിക്കാനുള്ള ക്യൂ ആർ കോഡ് സംവിധാനം ജില്ലയിലെ എല്ലാ സ്റ്റേഷനുകളിലും നിലവിലുണ്ട്. ഇതിന്‍റെ സ്വീകാര്യത ഉയർത്തുന്നതിനാണ് പുതിയ സംവിധാനം ഏർപ്പെടുത്തുന്നത്.

സ്റ്റേഷനിൽ നിലവിലുള്ള ക്യൂ ആർ കോഡ് വിവിധ ആവശ്യങ്ങൾക്കായി എത്തുന്നവർക്ക് സ്കാൻ ചെയ്ത് സ്റ്റേഷനിലുണ്ടായ അനുഭവങ്ങൾ, നടപടികൾ സംബന്ധിച്ച അഭിപ്രായങ്ങൾ അതിൽ ലഭ്യമാക്കിയിട്ടുള്ള ഗൂഗ്‌ൾ ഷീറ്റിൽ രേഖപ്പെടുത്താൻ സാധിക്കും. വാട്സാപ്പ് സൗകര്യം ഉപയോഗിച്ചും സന്ദേശങ്ങൾ അയയ്ക്കാം.

ജില്ലയിലെ എല്ലാ പോലീസ് സ്റ്റേഷനുകളിലും ക്യൂ ആർ കോഡിനോട് ചേർന്ന് പുതിയ നമ്പർ ഇന്ന് പതിപ്പിച്ചതായി ജില്ലാ പോലീസ് മേധാവി പറഞ്ഞു.

പൊതുജനങ്ങൾക്കുള്ള സേവനം കൂടുതൽ വേഗത്തിൽ ലഭ്യമാക്കാനും ആധുനിക കാലത്തെ മാറ്റങ്ങൾ ഉൾക്കൊണ്ട് കൂടുതൽ കാര്യക്ഷമമായി പോലീസിന് പ്രവർത്തിക്കാനും, ജനങ്ങൾക്ക് സേവനങ്ങൾ ഉറപ്പാക്കാനും ഇതുപോലെയുള്ള നടപടികൾ ഉപകരിക്കുമെന്നും ജില്ലാ പോലീസ് മേധാവി ചൂണ്ടിക്കാട്ടി. പരിപാടിയിൽ അഡീഷണൽ എസ്പി പി. വി. ബേബി, പത്തനംതിട്ട ഡിവൈഎസ്പി എസ്. ന്യൂമാൻ, പോലീസ് ഇൻസ്‌പെക്ടർ കെ. സുനു കുമാർ തുടങ്ങിയവർ പങ്കെടുത്തു.