ഒളിച്ചുതാമസിച്ച മോഷ്ടാക്കളെ പോലീസ് കണ്ടെത്തി
Sunday, August 10, 2025 3:38 AM IST
പത്തനംതിട്ട : ഇടയാറന്മുളയിലെ ഒരു വീട്ടിൽ ജൂലൈ 22 മുതൽ വാടകയ്ക്ക് താമസിച്ചു വന്ന മോഷ്ടാക്കളായ രണ്ടു യുവാക്കളെ എറണാകുളം സൗത്ത് റെയിൽവേ പോലീസ് കസ്റ്റഡിയിലെടുത്തു. ജില്ലാ പോലീസ് രഹസ്യാന്വേഷണവിഭാഗം ഉദ്യോഗസ്ഥന്‍റെ സഹായത്തോടെയാണ്‌ പ്രതികളെ കണ്ടെത്തി പിടികൂടിയത്.

കോതമംഗലം നെല്ലിക്കുഴി തംഗലാം പി ഒയിൽ കാട്ടുകുടി വീട്ടിൽ ഫൈസൽ അലി(36), ഇടുക്കി കാരിക്കോട് തൊടുപുഴ ഈസ്റ്റ് പാമ്പുതൂക്കിമാക്കൽ നിസാർ സിദ്ദീഖ് (42) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ആറന്മുള സ്പെഷൽ ബ്രാഞ്ച് പോലീസ് ഉദ്യോഗസ്ഥൻ ടി. തിലകൻ നൽകിയ വിവരങ്ങളാണ് അറസ്റ്റിലേക്ക് നയിച്ചത്.

രഹസ്യ വിവരം ലഭിച്ചതിന്‍റെ അടിസ്ഥാനത്തിൽ റെയിൽവേ പോലീസ് അധികൃതർ ജില്ലാ പോലീസ് മേധാവിയെ വിവരം ധരിപ്പിച്ചു, തുടർന്നാണ് അന്വേഷണസംഘം ആറന്മുളയിലെത്തിയത്.

ജില്ലാ പോലീസ് മേധാവി അറിയിച്ചതനുസരിച്ച്, ജില്ലാ സ്പെഷ്യൽ ബ്രാഞ്ച് ഡിവൈഎസ്പി ആർ. ശ്രീകുമാറിന്‍റെ നിർദേശപ്രകാരം രഹസ്യാന്വേഷണ വിഭാഗം പോലീസ് വിവരങ്ങൾ തേടുകയും പ്രതികളെ കണ്ടെത്തുകയുമായിരുന്നു.

നിസ്സാർ മൂവാറ്റുപുഴ ബസ്സ് സ്റ്റാൻഡിൽ നിന്നും മോഷ്ടിച്ച ഡിയോ സ്കൂട്ടറും വീട്ടിൽ നിന്നും പോലീസ് സംഘം കണ്ടെടുത്തു.