കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശി പോലീസ് പിടിയിൽ
Sunday, August 10, 2025 3:38 AM IST
പന്തളം: കഞ്ചാവ് കൈവശം വെച്ചതിന് പശ്ചിമ ബംഗാൾ സ്വദേശിയെ ഡാൻസാഫ് സംഘവും പന്തളം പോലീസും ചേർന്ന് പിടികൂടി. കൂച്ച് ബിഹാർ ദിബാരി സ്വദേശി അരുൺ ബർമൻ(34) ആണ് ഇന്നലെ രാത്രി 10.15 ന് കുരമ്പാല പുത്തൻകാവ് ദേവീ ക്ഷേത്രത്തിനു സമീപത്തുനിന്നു പിടിയിലായത്.

ജില്ലാ പോലീസ് മേധാവിയുടെ നിർദ്ദേശപ്രകാരം, ഇതര സംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങളും, ജോലി ചെയ്യൂന്ന ഇടങ്ങളും കേന്ദ്രീകരിച്ച് ഡാൻസാഫിന്‍റെയും ലോക്കൽ പോലീസിന്‍റെയും നേതൃത്വത്തിൽ ജില്ലയിൽ നിരന്തര പരിശോധനകൾ നടന്നുവരികയാണ്.

ഇതിന്‍റെ ഭാഗമായി നടത്തിയ സംയുക്ത റെയ്ഡിലാണ് ഇതര സംസ്ഥാന തൊഴിലാളി പിടിയിലായത്. ഇയാളിൽ നിന്നും 125 ഗ്രാം കഞ്ചാവ് പിടികൂടി. നാട്ടിൽ പോയിവന്നപ്പോൾ എത്തിച്ചതാണ് കഞ്ചാവ്, ഇതര സംസ്ഥാന തൊഴിലാളികൾക്ക് വിൽക്കാൻ കൊണ്ടുവന്നതാണെന്ന് ചോദ്യം ചെയ്യലിൽ സമ്മതിച്ചു.

അടൂർ ഡിവൈഎസ്പി ജി സന്തോഷ് കുമാറിന്‍റെ മേൽനോട്ടത്തിലും, പന്തളം പോലീസ് ഇൻസ്പെക്ടർ ടി.ഡി. പ്രജീഷിന്‍റെ നേതൃത്വത്തിലുമാണ് പരിശോധന നടന്നത്. മൂന്ന് പ്ലാസ്റ്റിക് കവറുകളിലായി പൊതിഞ്ഞ് കൈലിയുടെ മടിക്കുത്തിൽ സൂക്ഷിച്ച നിലയിലാണ് കഞ്ചാവ് കണ്ടെത്തിയത്.

രഹസ്യ വിവരത്തിന്‍റെ അടിസ്ഥാനത്തിലായിരുന്നു പോലീസിന്‍റെ നീക്കം. റെയ്‌ഡ്‌ നടത്തിയ സംഘത്തിൽ ഡാൻസാഫ് ടീമും, പന്തളം എസ് ഐ അനീഷ് ഏബ്രാഹിമിന്‍റെ നേതൃത്വത്തിലുള്ള പോലീസ് ഉദ്യോഗസ്ഥരും ഉണ്ടായിരുന്നു. ജില്ലയിൽ ഇത്തരം പരിശോധനകൾ തുടരുമെന്ന് ജില്ലാ പോലീസ് മേധാവി പറഞ്ഞു.