സുരക്ഷയ്ക്ക് വന്‍ പോലീസ് സന്നാഹം
Thursday, April 25, 2024 4:02 AM IST
കൊച്ചി: ജില്ലയില്‍ വോട്ടെടുപ്പ് ദിവസം ബൂത്തുകളിലും മറ്റും വന്‍ സുരക്ഷാ ക്രമീകരണമാണ് പോലീസ് ഒരുക്കിയിട്ടുള്ളത്. കൊച്ചി സിറ്റി പോലീസിന് കീഴില്‍ 756 പോളിംഗ് സ്റ്റേഷനുകളും റൂറല്‍ പോലീസിന് കീഴില്‍ 1538 പോളിംഗ് സ്റ്റേഷനുകളുമാണുള്ളത്. ഇവിടെയെല്ലാമായി കനത്ത പോലീസ് സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്.

വോട്ടെടുപ്പിന്‍റെ സുഗമമായ നടത്തിപ്പിന് 142 ഗ്രൂപ്പ് പട്രോളിംഗ് സേനയേയും 23 ലോ ആന്‍ഡ് ഓര്‍ഡര്‍ സേനയേയും നിയോഗിച്ചിട്ടുണ്ട്. പ്രശ്‌ന ബാധിത ബൂത്തുകളിലൊഴികെ മറ്റെല്ലായിടത്തും സംസ്ഥാന സായുധ സേനയുടെയും പോലീസ് സേനയുടെയും ഉദ്യോഗസ്ഥര്‍ സുരക്ഷയ്ക്കായി ഉണ്ടാകും. ജില്ലയിലെ മൂന്ന് പ്രശ്‌നബാധിത ബൂത്തുകളുടെയും സുരക്ഷാ ചുമതല കേന്ദ്ര സേനയ്ക്കാണ്. ഇവിടെ പോലീസിന്‍റെ സാന്നിധ്യവും ഉറപ്പാക്കിയിട്ടുണ്ട്.

വോട്ടെടുപ്പിന് ശേഷം വിവിപാറ്റ് മെഷീനുകള്‍ സൂക്ഷിക്കുന്ന കുസാറ്റിലും ആലുവ യുസി കോളജിലും മൂന്നു ലെയര്‍ സുരക്ഷയാണ് ഒരുക്കിയിട്ടുള്ളത്. ഇവിടെ കേന്ദ്ര സേനയ്ക്കു പുറമേ സംസ്ഥാന സായുധ സേനയും പോലീസ് സേനയും സുരക്ഷയ്ക്കുണ്ടാകും.

സമാധാനപരമായ വോട്ടെടുപ്പിനായി എല്ലാ പഴുതടച്ചുള്ള സുരക്ഷയാണ് ഒരുക്കിയിട്ടുള്ളതെന്ന് സിറ്റി പോലീസ് കമ്മീഷണര്‍ എസ്. ശ്യാംസുന്ദര്‍, ജില്ലാ പോലീസ് മേധാവി വൈഭവ് സക്‌സേന എന്നിവര്‍ പറഞ്ഞു.