Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER DEEPIKA
JEEVITHAVIJAYAM
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
TRAVEL
QUIZ
BACK ISSUES
ABOUT US
STRINGER LOGIN
| Back to Home |
ഓമനയ്ക്ക് സഹായവർഷം; നന്ദിയറിയിച്ച് കുടുംബം
Thursday, December 20, 2018 4:44 PM IST
കാൽ നൂറ്റാണ്ടായി ആശുപത്രിവാസം മാത്രമായ പാലാ പ്രവിത്താനം സ്വദേശി മുരിങ്ങയിൽ എം.ജെ.ജോസിന്‍റെ കുടുംബത്തിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായവർഷം. കുടുംബത്തിന്‍റെ ബുദ്ധിമുട്ട് വായിച്ചറിഞ്ഞ സുമനസുകൾ അകമഴിഞ്ഞ സഹായമാണ് നൽകിയത്. ജോസിന്‍റെ ഭാര്യ ഓമനയുടെ ചികിത്സകൾക്കായി 3,11,801 രൂപയാണ് വായനക്കാരിൽ നിന്നും ലഭിച്ചത്. രാഷ്ട്രദീപിക മാനേജിംഗ് ഡയറക്ടർ റവ.ഡോ.മാണി പുതിയിടം തുക ജോസിന് കൈമാറി.
ആശുപത്രിയും വീടുമായി ജീവിതം തള്ളി നീക്കുന്ന കുടുംബമാണ് ജോസിന്‍റേത്. 1993ലാണ് ദന്പതികൾക്ക് ആൺകുഞ്ഞ് പിറക്കുന്നത്. 11 മാസം കഴിഞ്ഞപ്പോൾ മുതൽ കുഞ്ഞ് അസാധാരണമായി അസ്വസ്ഥതകൾ പ്രകടിപ്പിച്ചതോടെയാണ് ഇവരുടെ ജീവിതം താളംതെറ്റി തുടങ്ങിയത്. കുട്ടി നിർത്താതെ കരയുന്ന അവസ്ഥയിലായതോടെ അവനെ ആശുപത്രിയിൽ കാണിച്ചു. ആദ്യം കാണിച്ച ആശുപത്രികൾ എല്ലാം കൈയൊഴിഞ്ഞതോടെ കോട്ടയം മെഡിക്കൽ കോളജിൽ അഭയം തേടി.
എന്നാൽ 85 ദിവസം മെഡിക്കൽ കോളജിൽ കിടന്നിട്ടും കുഞ്ഞിന്‍റെ രോഗം കണ്ടെത്താൻ പോലും ഡോക്ടർമാർക്ക് കഴിഞ്ഞില്ല. അവർ വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളജിൽ വിദഗ്ധ ഡോക്ടർമാരെ കാണിക്കാൻ നിർദ്ദേശിച്ചു. വെല്ലൂരിലെ പരിശോധനയിൽ കുഞ്ഞിന് കരളിൽ കുരുക്കളുണ്ടാകുന്ന ഗുരുതര രോഗമാണെന്ന് മനസിലായി.
ഇല്ലായ്മകൾ എല്ലാം മറന്ന് കിടപ്പാടം വരെ വിറ്റു ദന്പതികൾ കുഞ്ഞിനെ ചികിത്സിച്ചു. 1993 മുതൽ 2004 വരെ 11 വർഷം ചികിത്സിച്ചതു വഴി കുട്ടിയുടെ രോഗം മാറി. വെല്ലൂരിലെ ദീർഘകാലത്തെ ചികിത്സയ്ക്ക് വന്ന ഭാരിച്ച ചിലവ് കുടുംബത്തെ ദാരിദ്രത്തിലാക്കി. കിടപ്പാടം വരെ വിൽക്കേണ്ടി വന്നു.
കുഞ്ഞിന്‍റെ ആരോഗ്യം വീണ്ടെടുത്ത് ജീവിതം വീണ്ടും ഒന്നിൽനിന്നും തുടങ്ങാൻ ശ്രമിക്കുന്നതിനിടെ ഭാര്യ ഓമന രോഗിയായത് കുടുംബത്തെ വീണ്ടും തളർത്തി. നട്ടെല്ലിന് അകൽച്ചയുണ്ടാകുന്ന രോഗത്തിലായിരുന്നു തുടക്കം. പുറമേ പ്രമേഹവും സന്ധിവാതവും പിടിപെട്ടു. ഇരുകാലുകളും നീരുവന്നു മൂടിയതോടെ ഓമനയ്ക്ക് നടക്കാൻ പോലും കഴിയാത്ത അവസ്ഥയായി.
എറണാകുളം അമൃത ആശുപത്രിയിലെ പരിശോധനയിൽ ഓമനയ്ക്ക് എല്ലുപൊടിയുന്ന രോഗമാണെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതിന് പുറമേ ശരീരത്തിൽ രക്തത്തിന്‍റെ അളവ് കുറയുകയും ഗർഭപാത്രത്തിൽ മുഴയും മൂക്കിനുള്ളിൽ ദശവളരുന്ന രോഗവും പിടിപെട്ടു. ഇതോടെ മൂന്ന് ശസ്ത്രക്രിയകൾക്ക് അവരെ വിധേയരാക്കി. ചികിത്സകൾ മുന്നോട്ടുപോകുന്നതിനിടെ ഓമനയുടെ നെഞ്ചിൽ പഴുപ്പ് കെട്ടികിടക്കുന്നുവെന്ന് ഡോക്ടർമാർ കണ്ടെത്തി. ഇതോടെ വലത് സ്തനം നീക്കം ചെയ്യേണ്ടി വന്നു.
ഇതിനൊക്കെ പിന്നാലെയാണ് അരയ്ക്ക് താഴോട്ട് രക്തയോട്ടം ഇല്ലാത്ത അവസ്ഥ വന്നത്. ഇതോടെ കാലുകളുടെ ചലനശേഷി നഷ്ടപ്പെട്ടു. കാലുകളിലെ ഞരന്പുകൾ ബ്ലോക്കാകുന്നതാണെന്ന് ഡോക്ടർമാർ അറിയിച്ചിരുന്നു. ഇതിനായി അടിയന്തരമായി ശസ്ത്രക്രിയയാണ് നിർദ്ദേശിച്ചത്.
ഓമനയുടെ ചികിത്സകൾക്ക് മാത്രം 15 ലക്ഷം രൂപയാണ് കുടുംബം കണ്ടെത്തേണ്ടി വന്നത്. കുഞ്ഞിന്‍റെ ചികിത്സകൾക്ക് പിന്നാലെ അമ്മ കൂടി രോഗിയായതോടെ കുടുംബം പെരുവഴിയിലായി. കൂലിപ്പണിക്കാരനായ ജോസും കുടുംബവും 17 വർഷമായി വാടക വീട്ടിലാണ് കഴിയുന്നത്.
സുഹൃത്തുക്കളും നാട്ടുകാരും ഒക്കെ സഹായിച്ചാണ് ഇതുവരെ മുന്നോട്ടുപോയത്. വീട്ടുവാടകയും നിത്യചിലവും പോലും കണ്ടെത്താൻ വിഷമിക്കുന്ന കുടുംബം ഓമനയുടെ തുടർ ചികിത്സകൾക്കും കുടുംബത്തിന്‍റെ നിലനിൽപ്പിനുമായി സുമനസുകളുടെ സഹായം അഭ്യർഥിക്കുകയായിരുന്നു.
എൽവിൻ വിടവാങ്ങി; സഹായധനം കുടുംബത്തിന് കൈമാറി
സുമനസുകളുടെ സഹായങ്ങൾക്ക് കാത്തുനിൽക്കാതെ എൽവിൻ അനു ജേക്കബ് എന്ന അഞ്ച് വയസുകാരൻ വേദനകളുടെ ലോകത്ത് നിന്നും മടങ്ങി. ഹൈഡ്രോസീഫാലസ് (തലയിൽ വെള്ളം കെട്ടിക്ക
അമലിന് ദീപിക വായനക്കാരുടെ ക്രിസ്മസ് സമ്മാനം
പാര ടെസ്കുലാർ ആർഎംഎസ് ( PARA TESCULAR RMS) എന്ന വിഭാഗത്തിലുള്ള ട്യൂമർ ബാധിച്ച് ചികിത്സയിലുള്ള 13 വയസുകാരൻ അമൽ തോമസിന് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായവർഷ
സ്കറിയയ്ക്ക് കരുതലായി വായനക്കാർ
അർബുദത്തോട് പൊരുതുന്ന കുറവിലങ്ങാട് ചിറ്റംവേലിലെ സി.എ. സ്കറിയ കരുതലായി ദീപിക ഡോട്ട്കോം വായനക്കാർ. സ്കറിയയുടെ ചികിത്സയ്ക്കായി വായനക്കാർ നൽകിയ തുകയുടെ ആദ
ടെൽസണ്‍ മൂന്നാംഘട്ട സഹായവും കൈമാറി
കോട്ടയം: വൃക്കമാറ്റിവയ്ക്കലിന് ചികിത്സാ സഹായം തേടിയ ഓട്ടോ ഡ്രൈവർ ടെൽസണ്‍ ദീപിക വായനക്കാർ നൽകിയ സഹായത്തിന്റെ മൂന്നാംഘട്ടം കൈമാറി. ഒരുലക്ഷം രൂപയാണ് മൂന്നാ
വിനുവിനു രണ്ടാംഘട്ട സഹായം കൈമാറി
കോട്ടയം: അപ്രതീക്ഷിതമായി എത്തിയ വൃക്കരോഗത്തിന്റെ ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടിയ അതിരമ്പുഴ ശ്രീകണ്ഠമംഗലം കൊല്ലപ്പള്ളില്‍ വീട്ടില്‍ വിനുവിന് ദീപികയുടെ പ്രിയ വായനക്കാര്‍ നല്കിയ സഹായം രണ്ടാംഘട്ടം
വിനുവിന് ആദ്യഘട്ട സഹായം നൽകി
കോട്ടയം: വൃക്കരോഗം വില്ലനായി എത്തി ചികിത്സയ്ക്ക് സുമനസുകളുടെ സഹായം തേടിയ അതിരമ്പുഴ ശ്രീകണ്ഠമംഗലം കൊല്ലപ്പള്ളിൽ വീട്ടിൽ വിനുവിന് വായനക്കാർ സമ്മാനിച്ച ആദ്
ഏലമ്മയ്ക്ക് ആശ്വാസം; കൈത്താങ്ങായി വായനക്കാർ
അർബുദം പിടിപെട്ട് ചികിത്സയ്ക്ക് ബുദ്ധിമുട്ടിയിരുന്ന കോട്ടയം തലയോലപറമ്പ് വടയാര്‍ സ്വദേശിനി ഏലമ്മ ജോസഫി(67)ന് ദീപിക വായനക്കാരുടെ സഹായം. സുമനസുകൾ നൽകിയ
ജിനിക്ക് വീണ്ടും സഹായം
അർബുദ രോഗത്താൽ ബുദ്ധിമുട്ടിയിരുന്ന വടവാതൂർ ഈരേച്ചേരിൽ ജിനി ഷിബുവിന് വീണ്ടും സഹായം നൽകി. വായനക്കാർ നൽകിയ 70,000 രൂപ ജിനിയുടെ ഭർത്താവ് ഷിബുവിന് ദീപിക ചീഫ
അജിതയ്ക്ക് സഹായം നൽകി
ചെറുപ്രായത്തിൽ തന്നെ വൃക്കരോഗത്തിന്റെ പിടിയിലായ ഏറ്റുമാനൂർ ഓണംതുരുത്ത് സ്വദേശിനി കെ.സി. അജിത(32)യ്ക്ക് ദീപിക വായനക്കാരുടെ സഹായം. വായനക്കാർ നൽകിയ 42.900 ര
റോഷ്നിക്ക് രണ്ടാംഘട്ട സഹായം നൽകി
വൃക്കകൾ തകരാറിലായി ചികിത്സാ സഹായം തേടിയ റോഷ്നിക്ക് രണ്ടാംഘട്ടമായി 1.20 ലക്ഷം രൂപ കൂടി നൽകി. ഭർത്താവ് ഇ.പി.മനോജിന് ദീപിക ചീഫ് ഫിനാൻസ് മാനേജർ എം.എം.ജോർജ് ത
ടെൽസണ്‍ വീണ്ടും സഹായം
വൃക്കമാറ്റിവയ്ക്കലിന് ചികിത്സാ സഹായം തേടിയ ടെൽസണ്‍ ഒരിക്കൽ കൂടി ചികിത്സാ സഹായം നൽകി. രണ്ടാം ഘട്ടമായി 1.28 ലക്ഷം രൂപയാണ് അദ്ദേഹത്തിന് കൈമാറിയത്. ദീപിക ജനറൽ
സിനോമോന് കരുതലായി വായനക്കാർ
വൃക്കരോഗത്തിന്റെ പിടിയിലായി സുമനസുകളുടെ കാരുണ്യം തേടിയ സിനോമോന് ദീപിക ഡോട്ട് കോം വായനക്കാരുടെ കൈത്താങ്ങ്. വായനക്കാർ നൽകിയ 3,50,165 രൂപ യുവാവിന്റെ മാതാവ്
അർബുദത്തോട് പൊരുതാൻ ഗീതയ്ക്ക് സഹായം
കോട്ടയം: അർബുദ രോഗത്താൽ ബുദ്ധിമുട്ടുന്ന മാങ്ങാനം കുറ്റിയ്ക്കൽ ഹരീന്ദ്രന്റെ ഭാര്യ ഗീതയ്ക്ക് ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായം. വീട്ടമ്മയുടെ ദുരിത കഥയറിഞ്ഞ്
ഷാജിക്കായി കൈകോർത്ത് വായനക്കാർ
വൃക്കരോഗം മൂലം ബുദ്ധിമുട്ടുന്ന മനയിൽകുളങ്ങര പ്രണാമത്തിൽ ജറാൾഡ് ഫെർണാണ്ടസിന് (ഷാജി53) ദീപിക ഡോട്ട്കോം വായനക്കാരുടെ സഹായഹസ്തം. വായനക്കാർ നൽകിയ 2.20 ലക്ഷം രൂപ ഷാജിയുടെ കുടുംബത്തിന് കൈമാറി. രാഷ്ട്രദീപി
ടെൽസണ്‍ ദീപിക വായനക്കാരുടെ സഹായം; നന്ദിയോടെ കുടുംബം
കോട്ടയം: വൃക്കമാറ്റിവയ്ക്കലിന് ചികിത്സാ സഹായം തേടിയ ഓട്ടോ ഡ്രൈവർ ടെൽസണ്‍ ദീപിക വായനക്കാരുടെ കൈത്താങ്ങ്. വായനക്കാർ നൽകിയ ഒരു ലക്ഷം രൂപ ടെൽസണ്‍ കൈമാറി. രാഷ്
Chairman - Dr. Francis Cleetus | MD - Benny Mundanatt | Chief Editor - George Kudilil
Copyright © 2024
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
    
Terms and conditions for online payment
Copyright @ 2022 , Rashtra Deepika Ltd.