Toggle navigation
HOME
NEWS
LATEST NEWS
LOCAL NEWS
KERALA
NATIONAL
INTERNATIONAL
BUSINESS
SPORTS
EDITORIAL
E - PAPER
LEADER PAGE
CHOCOLATE
OBIT
NRI
MOVIES
HEALTH
VIRAL
AGRI
TECH
INSIDE
SPECIAL FEATURE
SPECIAL NEWS
ENGLISH EDITION
TODAY'S STORY
STHREEDHANAM
AUTO SPOT
CATROONS
CAREER SMART
JEEVITHAVIJAYAM
CLASSIFIEDS
ALLIED PUBLICATIONS
MATRIMONIAL
YOUTH SPECIAL
SUNDAY DEEPIKA
SAMSKARIKAM
CHOCOLATE
STUDENT REPORTER
SMART STUDENT
E - SHOPPING
DEEPIKA CALENDAR
COURT NOTICE
BACK ISSUES
ABOUT US
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്...
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ...
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ...
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ....
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം...
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്...
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവ...
Previous
Next
Karshakan
ജൈവവൈവിധ്യം കാക്കുന്ന കർഷകർ
കാർഷിക ജൈവവൈവിധ്യ സംരക്ഷകർക്ക് ഇന്ത്യ നൽകുന്ന ഏറ്റവും വലിയ അംഗീകാരമാണ് പ്ലാന്റ് ജീനോം സേവിയർ അവാർഡുകൾ. മൂന്നു തലങ്ങളിൽ നൽകുന്ന ഇവയിൽ കമ്യൂണിറ്റി അവാർഡുൾപ്പെടെ കേരളത്തിന് ഇത്തവണ ലഭിച്ചത് നിരവധി പുരസ്കാരങ്ങൾ. വർഷം അഞ്ചു ഗ്രൂപ്പുകൾക്കാണ് കമ്മ്യൂണിറ്റി അവാർഡ് നൽകുന്നത്. പത്തു ലക്ഷം രൂപയും പ്രശസ്തിപത്രവും ശിൽപവും അടങ്ങുന്നതാണിത്.
ഒരു ലക്ഷം രൂപ സമ്മാനത്തുകയുള്ള 10 ഫാർമർ റിവാർഡുകളും പ്രശസ്തിപത്രവും ശിൽപ്പവുമടങ്ങുന്ന 20 കർഷക അംഗീകാരങ്ങളും ഓരോ വർഷവും നൽകുന്നു. കേന്ദ്ര കാർഷിക മന്ത്രാലയത്തിനു കീഴിലെ പ്രൊട്ടക്ഷൻ ഓഫ് പ്ലാന്റ് വെറൈറ്റി ആൻഡ് ഫാർമേർസ് റൈറ്റ്സ് അഥോറിറ്റിയാണ് അവാർഡ് നൽകുന്നത്. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുമുള്ള അപേക്ഷകൾ പരിശോധിച്ച് സ്ഥലങ്ങൾ നേരിട്ടു സന്ദർശിച്ചാണ് അവാർഡ് നിർണയം നടത്തുന്നത്. ഇത്തവണ കേരളത്തിൽ നിന്ന് അവാർഡിനർഹരായവരെ കുറിച്ച്...
നാട്ടു മാഞ്ചോട്ടിലെ ഷൈജു മാച്ചാത്തി
കേരളത്തിലെ നാട്ടുമാവുകളുടെ സംരക്ഷണ, ഗവേഷണാത്മക പഠന മേഖലകളിൽ അഞ്ചു വർഷമായി നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ നടത്തിയ പ്രവർത്തനങ്ങൾ ക്കാണ് ഇത്തവണത്തെ പ്ലാന്റ് ജീനോം സേവിയർ കമ്യൂണിറ്റി അവാർഡ്.
നാട്ടുമാവുകളെ തേടി കണ്ണൂരിലെ കണ്ണപുരം, ചെറുകുന്ന്, പാപ്പിനിശേരി, കല്യാശേരി, പട്ടുവം, മയ്യിൽ, മാടായി, ഏഴോം തുടങ്ങി എട്ടോളം പഞ്ചായത്തുകളിലേക്കാണ് നാട്ടു മാഞ്ചോട്ടിൽ കൂട്ടായ്മ ഇറങ്ങിയത്. നാട്ടുമാവ് സംരക്ഷകനായ ഷൈജു മാച്ചാത്തി നേതൃത്വം നൽകിയ പഠനത്തിൽ കണ്ടെത്തിയത് വ്യത്യസ്തമായ ഇരുനൂറോളം നാട്ടു മാവിനങ്ങൾ. കണ്ണപുരം ഗ്രാമപഞ്ചായത്തിൽ നിന്നു മാത്രം കണ്ടെത്തിയത് നൂറിലധികം നാട്ടുമാവിനങ്ങളാണ്. ഇവയുടെയെല്ലാം സവിശേഷതകൾ സചിത്രമായി രേഖപ്പെടുത്തി. ഇതിൽ 160 ഇനങ്ങളുടെ പുതിയ തൈകൾ ഉത്പാദിപ്പിച്ച് കേരളത്തിൽ ഉടനീളമെത്തിച്ചു.
ഇതിൽ കണ്ണപുരം പഞ്ചായത്ത് പത്താം വാർഡിലെ ചുണ്ട കുറുവക്കാവ് പ്രദേശത്ത് 300 മീറ്റർ ചുറ്റളവിൽ നാട്ടുമാവുകളുടെ അതി സാന്ദ്രതയും വൈവിധ്യവും കണ്ടെത്തി. ഈ പഠനറിപ്പോർട്ട് ബയോഡൈവേഴ്സിറ്റി മാനേജ്മെൻറ് കമ്മിറ്റിക്ക് ഷൈജു കൈമാറി. ഇതു പഠിച്ച ബയോഡൈ വേഴ്സിറ്റി ബോർഡ് 2020 ജൂലൈ 22 നു ദേശീയ മാന്പഴ ദിനത്തിൽ ഇന്ത്യയിലെ ആദ്യത്തെ നാട്ടുമാവ് പൈതൃക പ്രദേശമായി കുറുവക്കാ വിനെയും ഗ്രാമമായി കണ്ണപുരത്തെയും പ്രഖ്യാപിച്ചു.
നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് ഈ പ്രവർ ത്തനങ്ങൾക്കെല്ലാം സാങ്കേതിക സഹാ യം നൽകി. കണ്ണപുരം മാവുകളെ മറ്റു ജില്ലകളിലേക്കടക്കം വ്യാപിപ്പിക്കാ നുള്ള ശ്രമങ്ങൾക്കു സഹായം നൽകു കയും ചെയ്തു. പാലക്കാട് ജില്ലയിലെ കൊല്ലങ്കോട്, ആലപ്പുഴ ജില്ലയിലെ കളർകോട് എന്നിവിടങ്ങളിൽ കണ്ണപുര ത്തിന്റെയും പരിസര പഞ്ചായത്തു കളിലെയും എഴുപതോളം ഇനം നാട്ടുമാവുകൾ കേന്ദ്രീകൃതമായി നട്ട് സംരക്ഷിക്കുന്നു.
സുഗതകുമാരി സ്മൃതി മാന്തോപ്പ് പദ്ധതി
സംസ്ഥാന കൃഷിവകുപ്പിനു വേണ്ടി നടത്തിയ മറ്റൊരു പ്രവർത്തനമാണ് സുഗതകുമാരി സ്മൃതി മാന്തോപ്പ് പദ്ധതി. കേരളത്തിലെന്പാടുമായി നൂറിനം നാട്ടുമാവുകളുടെ 100 തോട്ടങ്ങളുണ്ടാക്കുക എന്നതാണ് ഈ പദ്ധതിയുടെ ലക്ഷ്യം. അതിനായി പതിനായിരത്തോളം നാട്ടുമാവ് തൈ കൾ ഉത്പാദിപ്പിച്ചു. തൃശൂർ കുട്ടനല്ലൂർ ഗവണ്‍മെൻറ് കോളജിൽ ആദ്യത്തെ നൂറിനം മാവുകളുടെ തോട്ടം സ്ഥാപിച്ചു.
തുടക്കത്തിൽ തൃശൂർ, കണ്ണൂർ ജില്ലകളെയാണ് ഇതിനായി തെരഞ്ഞെടുത്തത്. കണ്ണൂർ ജില്ലയിൽ മാത്രം 44 പഞ്ചായത്തുകളിൽ സുഗത കുമാരി മാന്തോപ്പിന്റെ നടീൽ പൂർത്തി യായിക്കഴിഞ്ഞു. ഈ പ്രവർത്തന ങ്ങളുടെയെല്ലാം ആശയവും ആവി ഷ്കാരവും നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മ യുടേതായിരുന്നു.
രാസഗുണ പരിശോധന
നാട്ടുമാവിനങ്ങളെക്കുറിച്ച് ആഴ ത്തിലറിയാൻ അതിന്റെ രാസഗുണ പരിശോധനക്ക് കാസർഗോഡ് പടന്ന ക്കാട് കാർഷിക ഗവേഷണ കേന്ദ്രവു മായി സഹകരിച്ചു കൊണ്ടുള്ള പ്രവർത്തനം നടന്നുവരികയാണ്. ഇതിനകം 44 ഇനങ്ങളുടെ സാന്പിളു കളുടെ കെമിക്കൽ അനാലിസിസ് നടത്തിയിട്ടുണ്ട്.
ലിറ്റിൽ മാംഗോ ഗ്രോവ്
ഈ പ്രവർത്തനങ്ങളെല്ലാം വിവിധ ഗവണ്മെന്റ് ഏജൻസികൾ വഴിയു ള്ളതായതിനാൽ നാട്ടുമാവ് സംര ക്ഷിക്കാൻ സന്നദ്ധമായി മുന്നോട്ടു വരുന്ന സ്വകാര്യ വ്യക്തികളെകൂടി കണ്ടെത്തിക്കൊണ്ടുള്ള പുതിയൊരു പദ്ധതിക്ക് രൂപം നൽകിയിട്ടുണ്ട്. ലിറ്റിൽ മാംഗോ ഗ്രോവ് അഥവാ ചെറു മാന്തോപ്പ് എന്നതാണ് ആ പദ്ധതി. 30 സെന്റ് ഭൂമിയിലെങ്കിലും നാട്ടുമാവു കൾ നട്ടുപരിപാലിക്കാൻ സന്നദ്ധരായ ആളുകൾക്കു വേണ്ടിയുള്ളതാണിത്. ഈ രീതിയിൽ അന്‍പതിലധികം ഇന ങ്ങൾ നട്ടു പരിപാലിച്ചു കൊണ്ടുള്ള മൂന്ന് ചെറു മാന്തോപ്പുകളുടെ നടീൽ പൂർത്തിയായി. പതിനഞ്ചോളം ചെറു മാന്തോപ്പുകളുടെ മുന്നൊരുക്ക പ്രവർ ത്തനം നടന്നു വരികയാണ്.
അവാർഡ് തുക മുഴുവനായും നാട്ടു മാവുകളുടെ സംരക്ഷണ പ്രവർത്തന ങ്ങൾക്കായി വിനിയോഗിക്കുമെന്ന് നാട്ടു മാഞ്ചോട്ടിൽ ഇന്റീജെനസ് ഫ്രൂട്ട് പ്ലാന്റ് കണ്‍സർവേഷൻ ആൻഡ് എജ്യുക്കേഷണൽ റിസർച്ച് ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. ഈ കൂട്ടായ്മയെ അവാർഡിലേക്കു നയിച്ച പഠന-ഗവേഷണ പ്രവർത്തനങ്ങൾ ക്കെല്ലാം മേൽനോട്ടം വഹിച്ച ഷൈജു മാച്ചാത്തി മുൻ ആരോഗ്യമന്ത്രി കെ.കെ. ശൈലജ ടീച്ചറുടെ ഗണ്മാനാ യിരുന്നു. ഇപ്പോൾ കണ്ണൂർ വളപട്ടണം പോലീസ് സ്റ്റേഷനിൽ ജനമൈത്രി ബീറ്റ് ഓഫീസറായി ജോലി ചെയ്തു വരികയാണ്.
കേരള കാർഷിക സർവകലാശാല യിലെ ബൗദ്ധിക സ്വത്തവകാശ സെല്ലാണ് അവാൻഡിനുള്ള നോമിനേഷനും മറ്റു പ്രവർത്തനങ്ങളും നടത്തിയത്. കേരളത്തിൽ നിന്ന് ഗ്രൂപ്പ് അവാർഡ് നേടുന്ന ഏഴാമത്തെ കമ്മ്യൂ ണിറ്റി ആണിത്. ഫോണ്‍: ഷൈജു മാച്ചാത്തി- 94967 878 72
ഡോ. സി.ആർ.എൽസി
മുൻ മേധാവി, ബൗദ്ധിക സ്വത്തവകാശ സെൽ
കേരള കാർഷിക സർവകലാശാല
താനാകുളക്കരയിലെ ദേവാരണ്യകം
പുളിയൂരാനും മട്ടിചോപ്പനും അമ്മിക്കുട്ടി കൊലന്പനും ഒരു കരയിൽ ഒരുമിക്കുന്നു. ഉണ്ണിപ്പുളിയനും സിന്ദൂരച്ചോപ്പനും കൂട്ടിനുമുണ്ട്. കേൾക്കുന്പോൾ തന്നെ കൗതുകമേറുന്ന പേരുകൾ. മൂവാണ്ടനും കിളിച്ചുണ്ടനും പുളിച്ചിയും ശർക്കരച്ചിയുമൊക്കെ നാട്ടുമാവിൻപേരുകളിൽ അറിയപ്പെട്ടിരുന്ന നാട്ടിലേക്കാണ് എഴുപതോളം ദേശത്തനിമയുള്ള മാവുകളുടെ കടന്നുവരവ്.
പ്രകൃതി സൗഹൃദ നന്മച്ചിട്ടകൾ അന്യംനിന്നുവരുന്ന കാലഘട്ടത്തിൽ പരിസ്ഥിതി പരിപോഷണം ലക്ഷ്യമിട്ട് ഒരു പറ്റം സുമനസുകളാണ് "ടീം താനാകുളം’ എന്ന സൗഹൃദകൂട്ടായ്മയ്ക്ക് രൂപം നൽകിയത്. ഇവരാണ് "ദേവാരണ്യകം’ എന്ന പേരിൽ ആലപ്പുഴ കളർകോട് ക്ഷേത്രക്കുളക്കരയിൽ നാട്ടുമാവിനങ്ങളുടെ ഒരു തോട്ടമൊരുക്കുന്നത്.
നാട്ടുമാവ് സംരക്ഷണത്തിൽ ശ്രദ്ധകാട്ടുന്ന നാട്ടുമാഞ്ചോട്ടിൽ കൂട്ടായ്മയുടെ മാവിനങ്ങൾ, തൃശൂർ നാഷണൽ ബ്യൂറോ ഓഫ് പ്ലാന്റ് ജനറ്റിക് റിസോഴ്സസ് ആണ് ദേവാരണ്യകത്തിനു നൽകിയത്.
മാന്തോട്ടത്തിനൊപ്പം നക്ഷത്രവൃക്ഷനിര, ഒൗഷധസസ്യത്തോട്ടം, ശലഭോദ്യാനം എന്നിവ കൂടി ടീം താനാകുളം ലക്ഷ്യമിടുന്നു. ക്ഷേത്രാവശ്യത്തിനുള്ള ചെത്തി, തുളസി, അരളി, ചെണ്ടുമല്ലി, ബന്തി ചെടികളിലും ഇതൾ നാന്പിട്ടുതുടങ്ങി. അതിവിശാലമായ ജലപ്പരപ്പിൽ ഒഴുകി നടക്കുന്ന രാമച്ചക്കാടും ദേവാരണ്യകത്തിന്റെ ഭാഗമാണ്.
പ്രഭാതത്തിലും പ്രദോഷത്തിലും സമയം ചെലവിടാൻ തക്കവിധം വിശാലമായ നടപ്പാതകളും ഇരിപ്പിടങ്ങളും രൂപപ്പെടുത്തുന്നുണ്ട്. ഹോർട്ടികൾച്ചർ തെറാപ്പിയുടെ ഗുണഫലം ജനങ്ങളിലേക്കെത്തിക്കാനാണിത്. നൂറ് റോയൽ പാമുകളും അലങ്കാരവൃക്ഷങ്ങളും വളർന്നുയരുന്പോൾ ഉദ്യാനഭംഗിയും ഏറുമെന്ന് ദേവാരണ്യകത്തിലെ കൃഷിക്ക് ചുക്കാൻ പിടിക്കുന്ന കർഷകമിത്രവും ഫാം ജേർണലിസ്റ്റുമായ കളർകോട് സുരേഷ് കുമാറും കൂട്ടുകാരും പറയുന്നു. ഫോണ്‍: ഹരികുമാർ- 94479 09 238.
ഹരികുമാർ വാലേത്ത്
അഗളി കുരുമുളകും കെ.വി. ജോർജും
"അഗളി പെപ്പർ’ എന്ന ഗുണമേ·യുള്ള കുരുമുളകിനം കണ്ടെത്തിയ പാലക്കാട്, തച്ചന്‍പാറയിലെ കെ.വി. ജോർജിന് കേന്ദ്ര സർക്കാരിന്റെ പ്ലാന്റ് ജീനോം സേവിയർ അവാർഡ്. അഗളി പെപ്പർ യഥാർഥത്തിൽ നാരായക്കൊടി ഇനമാണ്. ഇത്ര നല്ല ഗുണ വിശേഷമുള്ള കുരുമുളകിനം വേറെയില്ലെന്നു തന്നെ പറയാം.
അഗളിയിലെ അദ്ദേഹത്തിന്റെ ആറേക്കർ സമ്മിശ്ര തോട്ടത്തിൽ വേറെയും പലയിനം കുരുമുളകുകളുണ്ട്. എങ്കിലും ഈ ഒരിനത്തിനു മാത്രമാണ് ഇത്ര നല്ല ഉണക്കും വെള്ളക്കുരുമുളക് ലഭ്യതയും കണ്ടത്. ഒരു കിലോയിൽ നിന്ന് 46 ശതമാനം ഉണക്കകുരുമുളകും 37 ശതമാനം വെള്ളക്കുരുമുളകും ലഭിക്കും. ഇനത്തിന്റെ കായകൾ വലുതും ആകർഷകവുമായതിനാൽ പ്രീമിയം വില ലഭിക്കുന്നു.
ഒരു കിലോ സാധാരണ പച്ച കുരുമുളകിൽ നിന്ന് 40 ശതമാനം ഉണക്ക കുരുമുളകാണു ലഭിക്കുന്നത്. 30- 35 ശതമാനമാണ് ശരാശരി ഉണക്കകുരുമുളകു ലഭ്യത. വെളുത്ത കുരുമുളക് ലഭ്യത ഏകദേശം 30 ശതമാനം മാത്രവും. ഇവിടെയാണ് ന്ധഅഗളി’ വ്യത്യസ്തമാകുന്നത്.
ഇത്ര നല്ല ഗുണവിശേഷമുള്ള കുരുമുള കിനങ്ങൾ വേറെയില്ലെന്നു തന്നെ പറയാം. ഈ ഇനത്തിന്റെ മുളകിന് അല്പം കൂടിയ വിലയും ജോർജിനു ലഭിക്കുന്നു. ഭൗമസൂചകത്തിന്റെ പേരിൽ എന്തെങ്കിലും ഗുണം ലഭിച്ചേക്കാം എന്നു കരുതിയാണ് സ്ഥലനാമം ചേർത്ത് ന്ധഅഗളി പെപ്പർ’ എന്ന വിളിപ്പേരു നൽകിയത്. കോഴിക്കോട് സുഗന്ധവിള ഗവേഷണ കേന്ദ്രം വഴിയാണ് അപേക്ഷ സമർപ്പിച്ചത്. സീനിയർ സയന്റിസ്റ്റ് ഡോ. ലിജോ തോമസ്, പ്രിൻസിപ്പൽ സയന്റിസ്റ്റ് ഡോ കെ.വി. സജി എന്നിവർ അപേക്ഷ തയാറാ ക്കുന്നതിനും സമർപ്പിക്കുന്നതിനും സഹായിച്ചു. ജോർജിന്റെ നഴ്സറി വഴി ഇതിന്റെ തൈകൾ നൽകുന്നണ്ട്.
ഫോണ്‍: ജോർജ്- 9961556318.
വൈവിധ്യങ്ങൾ വിളയിച്ച കിഴങ്ങു കർഷകൻ
കിഴങ്ങുവർഗ കൃഷിയിൽ വൈവിധ്യങ്ങൾ വിളയിച്ചതിനാണ് പത്തനംതിട്ട റാന്നി അങ്ങാടി പുല്ലൂപ്രം കടയ്ക്കേത്ത് റെജി ജോസഫിന് പ്ലാന്റ് ജീനോം സേവിയർ റിവാർഡ് ലഭിച്ചത്. 200 ലധികം വൈവിധ്യമാർന്ന കിഴങ്ങുവർഗങ്ങളുടെ ശേഖരമാ ണ് റെജിയുടെ പക്കലുള്ളത്. നാട്ടിൻപുറങ്ങളിലെ എല്ലാത്തരം വിളകളെയും സംരക്ഷിക്കുന്നു.
നാടൻ ചേന്പിന്റെ 20 ഇനങ്ങൾ കൃഷിചെയ്യുന്നു. മരച്ചീനിയിൽ മൂന്നിനങ്ങളാണ് പ്രധാനമായും കൃഷി ചെയ്യുന്നത്. കിഴങ്ങിൽ 12 ഇനങ്ങൾ കൃഷിചെയ്യുന്നു. മഞ്ഞൾ, ഇഞ്ചി, കാച്ചിൽ ചേന എന്നിവയിലെല്ലാം വൈവിധ്യങ്ങൾ വേണ്ടുവോളം. ഒരേക്കറിലെ കൃഷി പൂർണമായി കിഴങ്ങുവർഗങ്ങളാണ്. 20 വർഷമായി കൃഷിയിൽ സജീവം. കാട്ടുപന്നിയാണ് പ്രധാന ശല്യക്കാരൻ.
ഇവയെ തുരത്താൻ വനംവകുപ്പിന്റെ അനുമതിയുള്ള കർഷകനാണ് റെജി. പത്തനംതിട്ട ജില്ലാ കൃഷിവിജ്ഞാന കേന്ദ്രമാണ് റെജിയെ അവാർഡിനായി നാമനിർദ്ദേശം ചെയ്തത്. ഇവിടത്തെ സീനിയർ സയന്റിസ്റ്റ് പി.സി. റോബർട്ട്, വിനോദ്, റിൻസി, അന്പിളി തുടങ്ങിയവരുടെ പിന്തുണയും ഇതിനൊപ്പമുണ്ടായിരുന്നു.തിരുവനന്തപുരം സിറ്റിസിആർഐയിലെ ഡോ. ജെയിംസ് ജോർജാ ണ് കിഴങ്ങിനങ്ങൾ പരിചയപ്പെടുത്തിയത്. ഇവിടത്തെ ഡോ. ബൈ ജുവും ഏറെ സഹായങ്ങൾ നൽകി. തൃശൂർ എൻബിപിജിആറിലെ ഡോ. ജോസഫ് ജോണും അന്യം നിന്നു പോകുന്ന നിരവധിയിനങ്ങൾ റെജി ക്കു സമ്മാനിച്ചു.
2013ൽ ഏറ്റവും ഉയരം കൂടിയ ചേന്പ്, നീളംകൂടിയ വെണ്ടയ്ക്ക എന്നി വ ഉത്പാദിപ്പിച്ച് ലിംക ബുക്ക് ഓഫ് റിക്കാർഡ്സിലും വൈവിധ്യമാർന്ന വിളകൾ ഉത്പാദിപ്പിക്കുന്നതിന് ഏഷ്യ ബുക്ക് ഓഫ് റിക്കാർഡ്സിലുമൊക്കെ ഇടം നേടിയിട്ടുണ്ട് റെജി. ഒരു തടത്തി ൽ നിന്ന് അഞ്ച് കിലോഗ്രാം കിഴങ്ങ്, 18.38 കിലോഗ്രാം മഞ്ഞൾ തുടങ്ങിയ വയുടെ ഉത്പാദനത്തിനും ദേശീയ അംഗീകാരങ്ങൾ സ്വന്തമാക്കി.
കാച്ചിലിനങ്ങളായ പെരുവിലത്തിൽ, കടുവാ കൈയ്യൻ, നീല അംഗമാലി, നൂറുണ് അടിച്ചിപുഴ, മരച്ചീനി ഇനമായ കാ ന്താരി പടപ്പൻ, പ്രഗതി മഞ്ഞൾ, ഗജേ ന്ദ്ര ചേന, ഇഞ്ചി ഇനങ്ങളായ വരദ, ആങ്ങമൂഴി, റിയോഡി തുടങ്ങി വൈവി ധ്യമാർന്ന ഇനങ്ങൾ സംരക്ഷി ക്കുക യും പ്രചരിപ്പിക്കുകയും ചെയ്യുന്നു.
ഫോണ്‍: റെജി- 9447463096.
ബിജു കുര്യൻ
പത്തനംതിട്ട
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
പലേക്കര്‍ പാതയില്‍ ഒരു കൈനടി വിജയം
വര്‍ഷങ്ങള്‍ക്കു മുമ്പാണ്. ഒരു ദിവസം മൈസൂര്‍ ഹദിനാറുവിലെ കൃഷിത്തോട്ടത്തില്‍ നില്‍ക്കുകയാണ് പ്രമുഖ പ്ലാന്റര്‍ കോഴിക്കോട് ച
അലങ്കാര തത്തകളെ പ്രണയിച്ച് ഡോക്ടറും കുട്ട്യോളും
ലോലാ.. പെപ്പെ... എന്ന വിളി കേള്‍ക്കേണ്ട താമസം അവ പറന്നുവന്നു തോളിലിരിക്കും. കൈയില്‍ ധാന്യങ്ങളുണ്ടെങ്കില് കൈത്തണ്ടയിലിരു
ആര്‍ക്കും വേണ്ടാതായി ഏറ് കുട്ടയും മുപ്പറ കുട്ടയും
പുഞ്ചപാടത്ത് വിതയ്ക്കാനും, കൊയ്തു കൂട്ടിയതു കോരി മാറ്റാനും മുപ്പറ കുട്ട. കൂട്ടിയിട്ട പൊലിയിലെ (മെതിച്ചു കൂട്ടിയ നെല്ല്)
നെല്‍പ്പാടങ്ങള്‍ മിത്രകീടങ്ങള്‍ക്ക് വാസസ്ഥലം
പരിസ്ഥിതിയെ മലിനമാക്കാത്തതും എന്നാല്‍, സുരക്ഷിത ഭക്ഷണം ഉറപ്പാക്കുന്നതുമായ കൃഷിരീതികള്‍ക്കാണ് ഇപ്പോള്‍ ഊന്നല്‍ കൊടുക്കുന്
ഓര്‍ക്കിഡുകള്‍ക്കും വിത്ത്; ചെറുതല്ല ഡോ.സാബുവിന്റെ നേട്ടം
സ്വയം വിത്തുല്പാദിപ്പിക്കാനുള്ള കഴിവ് അപൂര്‍വമായ ഓര്‍ക്കിഡ് ചെടികളില്‍ പ്രത്യേക രീതിയില്‍ പരാഗണം നടത്തി നൂറുകണക്കിന് ചെ
മൂട്ടില് കായ്ച്ചു രുചി പകരം മൂട്ടിപ്പഴം
മൂട്ടിപ്പഴമെന്ന പേര് വിചിത്രമെന്നു തോന്നുമെങ്കിലും മരത്തിന്റെ സ്വഭാവം കൊണ്ടാണ് ആ പഴത്തിന് അത്തരമൊരു പേര് കിട്ടിയത്. വന
കാലാവസ്ഥാ വ്യതിയാനവും സുസ്ഥിര ഭക്ഷ്യോത്പാദനവും
ആഗോള തലത്തില്‍ മനുഷ്യരാശി നേരിടുന്ന ഏറ്റവും വലിയ പ്രതിസന്ധി ഭക്ഷ്യസുരക്ഷ ഭീഷണിയാണ്. കോവിഡ് വന്നതോടെ ഇതു രൂക്ഷമാകു കയും ച
അഭിനയവും മത്സ്യകൃഷിയും ഈ വൈദികന് ഹോബി
അഭിനയത്തോടൊപ്പം മത്സ്യകൃഷിയും ഹോബിയാക്കി പാലാ രൂപതയിലെ മുണ്ടാങ്കല്‍ സെന്റ് ഡൊമനിക് ഇടവക വികാരി റവ. ഡോ. മാത്യു കിഴക്കേഅരഞ
കാടകളില് പുതുജീവിതം തേടി ബീനയും കുടുംബവും
ആയിരം കോഴിക്ക് അരക്കാട'' എന്നാണു ചൊല്ല്. ഒത്തിരി വരുമാനത്തിന് ഇത്തിരിപ്പക്ഷികള്‍ ഏറെ സഹായകരം തന്നെ. മുട്ടയ് ക്കും ഇറച്ചി
എത്ര സുന്ദരം; ഈ അലങ്കാരക്കോഴികള്‍...
അലങ്കാര കോഴികളെ കണ്ടാല്‍ കണ്ണെടുക്കാനേ തോന്നില്ല. അത്രയ്ക്ക് സുന്ദരന്മാരും സുന്ദരികളുമാണ് അവ. ഭിന്ന വര്‍ണക്കുപ്പായമിട്ടു
ഇത് തേനൂറും കാലം
തേന്‍ വിളവെടുപ്പിന്റെ കാലമാണിത്. മെച്ചപ്പെട്ട വരുമാനമുണ്ടാക്കാന്‍ തയാറെടുക്കുമ്പോള്‍ ചില മുന്നൊരുക്കങ്ങളും അനിവാര്യമാണ്
നീലവാകച്ചേലില്‍ മറയൂര്‍
തേയിലത്തോട്ടങ്ങള്‍ക്കിടയിലൂടെ മൂന്നാറില്‍ നിന്നു മറയൂരിലേക്കുള്ള പാതയില്‍ എപ്പോഴും നല്ല തിരക്കാണ്.കഠിനമായ വേനല്‍ച്ചൂടില്‍
തലനാടിനു തലപ്പൊക്കമായി ഗ്രാമ്പൂ
പേരുപോലെ തന്നെ തലനാടിന് അല്പം തലപ്പൊക്കം കൂടുതലുണ്ട്. അതിലൊന്നു മലയുടെ പൊക്കമാണ്. മറ്റൊന്നു ഭൗമസൂചിക അവകാശപ്പെടുന്ന ഗ്രാ
ഏലം സര്‍വകാല വിലയിടിവില്‍ നടുവൊടിഞ്ഞു കര്‍ഷകര്‍
ഏലം കര്‍ഷകര്‍ ചരിത്രത്തിലെ ഏറ്റവും വലിയ പ്രതിസന്ധി യിലാണ്. ഉദ്പാദന ചെലവിന്റെ പകുതി പോലും വില ലഭിക്കാതെ, വാങ്ങാന്‍ ആളില്ല
കലപ്പയില്‍ കൈവയ്ക്കാന്‍ ആളില്ല
പണ്ട് കുട്ടനാടന്‍ പാടശേഖരങ്ങളുടെ പുറബണ്ടുകളിലൂടെ ഇടതു തോളില്‍ കലപ്പയും വലതു കൈയില്‍ പേരവടിയുമായി പോത്തുകള്‍ക്കു പിന്നാലെ
ഹരിതാഭം ഈ യുവക്ഷേത്ര
അക്കാദമിക് വിദ്യാഭ്യാസത്തിനൊപ്പം പരമ്പരാഗത കാര്‍ഷിക അറിവും പകര്‍ന്നു നല്കി ഹരിത കാര്‍ഷിക കലാശാലയായി മാറുകയാണു പാലക്കാട്
പ്രോബയോട്ടിക്കുകള്‍: പശുപരിപാലകരുടെ പ്രിയമിത്രം
ആട്, പശു, എരുമ തുടങ്ങി അയവെട്ടുന്ന മൃഗങ്ങളുടെ ദഹന പ്രവര് ത്തനങ്ങളും പോഷകാഗിരണവും പ്രധാനമായും നടക്കുന്നതു സൂക്ഷ്മാണുക്കള
വില്വാദ്രി മുത്തശ്ശിക്ക് പ്രായം 33, പ്രസവം 29
തിരുവില്വാമലയ്ക്കടുത്തു വില്വാമല താഴ്വാര ങ്ങളില്‍ കാണുന്ന നാടന്‍ വില്വാദ്രി പശുക്കളിലെ മുത്തശ്ശിയാണു സുന്ദരി. 33 വയസുള്ള
വെച്ചൂരിന് തിലകക്കുറിയായി ഡോ. ശോശാമ്മയുടെ പത്മശ്രീ
നാലു പതിറ്റാണ്ട് നീണ്ടുനിന്ന വെച്ചൂര്‍ പശു സംരക്ഷണപദ്ധതിയുടെ ചുക്കാന്‍ പിടിച്ച ഡോ. ശോശാമ്മ ഐപ്
വരള്‍ച്ചയെ നേരിടാന്‍ നൂതനസാങ്കേതിക വിദ്യകള്‍
കഴിഞ്ഞ വര്‍ഷത്തെപ്പോലെ വരള്ച്ചയില്ലെങ്കിലും ചൂടിന് ഒട്ടും കുറവില്ലാത്ത അവസ്ഥയാണ് കേരളത്തില
കൂണില്‍ അധികവരുമാനം
വിദ്യാസമ്പന്നയും സ്ഥിരോത്സാഹിയുമാണ് ആലപ്പുഴ ചെങ്ങമനാട്ടുള്ള സുധ. പോസ്റ്റോഫീസ് റെക്കറിംഗ് ഏജന
വിളകള്‍ക്കും വേണം വേനല്‍ക്കാല പരിരക്ഷ
കേരളം ഒരിക്കല്‍കൂടി കടുത്ത വേനലിനെ വരവേല്‍ക്കാനൊരുങ്ങുന്നു. മണ്ണും മനുഷ്യനും ചെടികളും കൊടുംചൂടില്‍ വാടി കരുവാളിക്കുന്ന ദ
കര്‍ഷകരെ അവഗണിച്ച കേന്ദ്ര ബജറ്റ്
സ്വാതന്ത്ര്യത്തിന്റെ നൂറാം വര്‍ഷത്തിലേക്കുള്ള 'അമൃത കാല'യാത്രയുടെ ബ്ലൂ പ്രിന്റ് എന്നു വിശേഷിപ്പിച്ചു ധനമന്ത്രി നിര്‍മ്
മലയാളക്കരയിലെ മഞ്ഞുകാല പച്ചക്കറികള്‍
പച്ച പുതച്ച മലനിരകള്‍ക്കു നടുവില്‍ തണുപ്പിന്റെ മാസ്മരികലോകത്ത് കാരറ്റും കാബേജും കോളിഫ്ളവറും വെളുത്തുള്ളിയും ഒക്കെ നിര
വെച്ചൂര്‍ പശുക്കളെ ലാളിച്ച് ഗവര്‍ണര്‍
മൂന്നേക്കറില്‍ പച്ചക്കറിത്തോട്ടം. അവിടെ കേരളത്തില്‍ ലഭ്യമായ എല്ലാ ഇനം പച്ചക്കറികളും. രണ്ടേക്കറില്‍ നിറഞ്ഞു നില്ക്കുന്ന വ
ഒറ്റച്ചരടില്‍ 1000 കുരുമുളക്; പെപ്പര്‍ തെക്കനുമായി തെക്കേല്‍ തോമസ്
കൃഷിയില്‍ നിരവധി ഗവേഷണങ്ങള്‍ നടത്തി കാര്‍ഷിക മേഖലയില്‍ വിപ്ലവം സൃഷ്ടിക്കുന്ന തെക്കേല്‍ ടി.ടി. തോമസ് കണ്ടെത്തിയ പുതിയ ഇനം
ചന്ദനസുഗന്ധത്തിനൊപ്പം മറയൂരിനു ശര്‍ക്കര മധുരവും
തമിഴ്നാട് അതിര്‍ത്തി പങ്കി ടുന്ന മറയൂരിനെപ്രശസ്തിയിലെത്തിച്ചതു ചന്ദനമാണ്. സംസ്ഥാനത്തെ ഏക സ
ഗീര്‍ പശുക്കള്‍ക്ക് ഇവിടെ സുഖം
അഴകും ആഢ്യത്യവും കുറച്ചു കൂടുതലുണ്ട് ഗീര്‍ പശുക്കള്‍ക്ക്. ഒത്ത വലുപ്പവും തലയെടുപ്പുമുള്ള ഇവ ത
വേനല്‍ കടുക്കുന്നു; നന മുടക്കരുത്, കുംഭക്കപ്പ നടാന്‍ സമയമായി
മരച്ചീനി
കുംഭക്കപ്പ നടാം. പുതുമഴ കിട്ടുന്നതോടെ കൂനകൂട്ടി നടാറാണ് പതിവ്. നട്ട കമ്പുകളില്‍ പ്ലാവില കുമ്പിളുകള്‍
പൊന്നുവിളയിക്കാന്‍ അധികം മണ്ണുവേണ്ട; വലക്കൂട്ട് കൃഷിയുമായി വര്‍ഗീസ്
മണ്ണില്‍ പൊന്നു വിളയിക്കുന്നവരാണു കര്‍ഷകര്‍. എന്നാല്‍ അതിന് ഏക്കര്‍കണക്കിന് മണ്ണ് വേണമെന്ന ധാരണ ഇവിടെ തെറ്റുകയാണ്. വയനാട
Latest News
കൊയിലാണ്ടിയിൽ എട്ട് വയസുകാരൻ മുങ്ങിമരിച്ചു
സൗദിയിൽ ബുധനാഴ്ചയും 600ലേറെ പേർക്ക് കോവിഡ്; 556 പേർക്ക് രോഗമുക്തി
തായ്ലൻഡ് ഓപ്പൺ: പുരുഷന്മാരിൽ രണ്ടാം റൗണ്ടിൽ കടന്നത് ശ്രീകാന്ത് മാത്രം
എന്‍ഡിഎ വിജയം തൃക്കാക്കരയിൽ പ്രതിഫലിക്കും: കെ. സുരേന്ദ്രന്
മതത്തിന്റെ പേരിൽ കുത്തിക്കൊന്നു
Latest News
കൊയിലാണ്ടിയിൽ എട്ട് വയസുകാരൻ മുങ്ങിമരിച്ചു
സൗദിയിൽ ബുധനാഴ്ചയും 600ലേറെ പേർക്ക് കോവിഡ്; 556 പേർക്ക് രോഗമുക്തി
തായ്ലൻഡ് ഓപ്പൺ: പുരുഷന്മാരിൽ രണ്ടാം റൗണ്ടിൽ കടന്നത് ശ്രീകാന്ത് മാത്രം
എന്‍ഡിഎ വിജയം തൃക്കാക്കരയിൽ പ്രതിഫലിക്കും: കെ. സുരേന്ദ്രന്
മതത്തിന്റെ പേരിൽ കുത്തിക്കൊന്നു
Deepika Daily dpathram
Rashtra Deepika
Movies
Sthreedhanam
Sunday Deepika
Business Deepika
Karshakan
Kuttikalude Deepika
Childrens Digest
Chocolate
Career Deepika
Youth Special
[email protected]
Auto Spot
Chairman - Dr. Francis Cleetus | MD - Mathew Chandrankunnel | Chief Editor - George Kudilil
Copyright © 2022
, RDL. All rights reserved To access reprinting rights, please contact
[email protected]
Tel: +91 481 2566706,2566707,2566708
Privacy policy
Copyright @ 2022 , Rashtra Deepika Ltd.
Top