ചികിത്സച്ചെലവ് ലഭിക്കാൻ തടസമില്ല
എച്ച്എസ്എ ആയി സർ ക്കാർ സ്കൂളിൽ ജോലി ചെയ്യുന്നു. ഭർത്താവും സുഹൃത്തുക്കളും ഒരു യാത്ര പോയപ്പോൾ അപകടം ഉണ്ടായി. ഭർത്താവിനെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ രണ്ട് ഓപ്പറേഷൻ വേണ്ടി വന്നു. ഗവ. ആശുപത്രിയിൽ എത്തിക്കാതെയാണ് സ്വകാര്യ സ്പെഷാലിറ്റി ആശുപത്രിയിൽ കൊണ്ടുപോയത്. ഏകദേശം അഞ്ചര ലക്ഷം രൂപ ചെലവായി. ഇപ്പോഴും ചികിത്സ തുടരുന്നുണ്ട്. ചികിത്സയ്ക്കു ചെലവായ തുക മെഡിക്കൽ റീഇംബേഴ്സ് ചെയ്തു കിട്ടാൻ ബുദ്ധിമുട്ടുണ്ടോ? സർക്കാർ ആശുപത്രിയിൽ ആദ്യം ചികിത്സ തേടേണ്ടിയി രുന്നോ?
എ.എസ്. ബിന്ദു, പത്തനംതിട്ട

താങ്കളുടെ ഭർത്താവിന് സർക്കാർ/ എയ്ഡഡ് സ്ഥാപനത്തിൽ ജോലി ഇല്ലാത്തതുകൊണ്ട് താങ്കളുടെ ആശ്രിതൻ എന്ന നിലയിൽ മെഡിക്കൽ റീഇംബേഴ്സ്മെന്‍റിന് അവകാശമുണ്ട്. ചികിത്സിച്ച ആശുപത്രിയിൽനിന്ന് ലഭിച്ച ഡിസ്ചാർജ് സർട്ടിഫിക്കറ്റിന്‍റെയും എല്ലാ ബില്ലുകളുടെയും ഒറിജിനൽ സഹിതം എസൻഷ്യാലിറ്റി സർട്ടിഫിക്കറ്റിൽ രേഖപ്പെടുത്തി ഓഫീസ് മേധാവിയുടെ ശിപാർശയോടെ ജില്ലാ ഓഫീസർക്ക് അപേക്ഷ സമർപ്പിക്കുക. അപേക്ഷയോടൊപ്പം സ്വകാര്യ ആശുപത്രിയിൽ ചികിത്സിക്കാനിടയായ സാഹചര്യം വ്യക്തമാക്കിക്കൊണ്ട് പ്രത്യേകമായി മറ്റൊരു അപേക്ഷ ഗവ.സെക്രട്ടറിക്കുകൂടി ഉൾക്കൊള്ളിക്കണം. പ്രത്യേക ഉത്തരവിനുള്ള കാലതാമസം മാത്രമേ ഇത് പാസാക്കുന്നതിന് ആവശ്യമായി വരികയുള്ളൂ.