പ്രശ്നം വേഗത്തിൽ പരിഹരിക്കാം
എന്‍റെ മോൾ നാലാം ക്ലാസിൽ പഠിക്കുന്നു. സ്കൂളിലെ പേരും ജനന സർട്ടിഫിക്കറ്റിലെ പേരും വ്യത്യസ് തമാണ്. ആധാറിൽ സ്കൂളിലെ പേരുതന്നെയാണ് ചേർത്തിരിക്കുന്നത്. ജനനസർട്ടിഫിക്കറ്റിലെ പേരുമാറ്റി സ്കൂളിലേതു പോലെ തിരുത്തി കിട്ടുന്നതിനു എന്തു നടപടിയാണ് സ്വീകരിക്കേണ്ടത്?
പാർവതി, ചെങ്ങന്നൂർ

എസ്എസ്എൽസി ജയിച്ച ആളാണെങ്കിൽ ഗസറ്റിൽ പരസ്യം ചെയ്യേണ്ടി വരുമായിരുന്നു. നാലാം ക്ലാസിൽ പഠിക്കുന്ന കുട്ടി ആയതിനാൽ പ്രശ്നം പെട്ടെന്ന് പരിഹരിക്കാം. കുട്ടി പഠിക്കുന്ന സ്കൂളിലെ പ്രധാന അധ്യാപകനിൽനിന്ന് കുട്ടിയുടെ പേര് സ്കൂൾ രജിസ്റ്റർ പ്രകാരം കാണിക്കുന്ന സർട്ടിഫിക്കറ്റ്, മാതാപിതാക്കളുടെ പേര് സഹിതം വാങ്ങുക. അതിനുശേഷം ജനന സർട്ടി ഫിക്കറ്റിൽ കുട്ടിയുടെ പേര് സ്കൂൾ രജിസ്റ്ററിലെ പ്രകാരം തിരുത്തി ലഭിക്കണമെന്ന് കാണിച്ചുകൊണ്ടുള്ള മാതാപിതാക്കളുടെ അപേക്ഷ പഞ്ചായത്ത്/നഗരസഭ സെക്രട്ടറിക്ക് ഒറിജിനൽ ജനനസർട്ടിഫിക്കറ്റ് സഹിതം നൽകുക. സെക്രട്ടറി ആവശ്യമായ നടപടികൾ സ്വീകരിച്ച് ജനന സർട്ടിഫിക്കറ്റ് തിരുത്തൽ വരുത്തി പുതിയത് നൽകും. ഇതിനുവേണ്ടി വിദ്യാഭ്യാസ ഓഫീസർമാരെ സമീപിക്കേണ്ട ആവശ്യമില്ല.