ശന്പള ഫിക്സേഷനിൽ മാറ്റം വരും
റവന്യു വകുപ്പിൽ എൽഡി ക്ലർക്കാണ്. അഞ്ചു വർഷം മുന്പ് ജോലിക്ക് ഹാജരാകാതിരുന്നതിനാൽ മൂന്നു വർഷം ആറുമാസം എന്നെ സസ്പെൻഡ് ചെയ്തു. പിന്നീട് എന്‍റെ അപേക്ഷ പ്രകാരം എന്നെ സർവീസിൽ തിരികെ പ്രവേശിപ്പിച്ചു. ട്രൈബ്യൂണലിനെ സമീപിച്ചതിനാൽ സസ്പെൻഷൻ കാലയളവിലെ ഒരു വർഷം അഞ്ചു മാസം ശൂന്യവേതന അവധിയായും ബാക്കിയുള്ള രണ്ടു വർഷം ഒരു മാസത്തെ സസ്പെൻഷൻ കാലം ഡ്യൂട്ടിയായി പരിഗണിക്കാനുമാണ് ഉത്തരവായത്. എന്‍റെ 2009ലെയും 2014 ലെയും ശന്പളം പരിഷ്കരിച്ചത് സസ്പെൻഷൻ കാലമായ മൂന്നു വർഷം ആറുമാസം ഒഴിവാക്കിയാണ്. രണ്ടു വർഷം ഒരു മാസം ഡ്യൂട്ടിയായി കണക്കാക്കിയതിനാൽ എനിക്ക് ആ കാലയളവിലെ ഇൻക്രിമെന്‍റ്, ശന്പള കുടിശിക എന്നിവ ലഭിക്കേണ്ടതല്ലേ?
രാജേഷ്, തൊടുപുഴ

സസ്പെൻഷൻ കാലയളവിൽ ഡ്യൂട്ടിയായി പരിഗണിച്ച രണ്ടു വർഷം ഒരു മാസത്തെ വെയ്റ്റേജ്, അതുപോലെ ഇൻക്രിമെന്‍റ് എന്നിവ ലഭിക്കേണ്ടതാണ്. ശന്പള ഫിക്സേഷനിൽ മാറ്റം വരും. അതനുസരിച്ച് ഇപ്പോഴത്തെ ഇൻക്രിമെന്‍റിൽ മാറ്റം വരും. കൂടാതെ രണ്ടു വർഷം ഒരു മാസത്തെ കാലയളവിലെ ശന്പള കുടിശികയ്ക്കും അർഹതയുണ്ട്. മേലധികാരിക്ക് അപേക്ഷ സമർപ്പിക്കുക.