പെൻഷൻ പുതുക്കാൻ ട്രഷറി ഒാഫീസർക്ക് അപേക്ഷ നല്കുക
എസ്ബിഐ മുഖേന സർവീസ് പെൻഷൻ വാങ്ങുന്ന ആളാണ്. യാത്ര ചെയ്യാനുളള ബുദ്ധിമുട്ടുകൊണ്ടാണ് പെൻഷൻ ബാങ്കിലേക്ക് മാറ്റിയത്. എന്‍റെ പാസ്ബുക്ക് പരിശോധിച്ചപ്പോഴാണ് എന്‍റെ പെൻഷനിൽ വർധനവൊന്നും വന്നിട്ടില്ല എന്നു മനസിലാക്കാൻ സാധിച്ചത്. 2014 മുതൽ മുൻകാല പ്രാബല്യത്തോടെ 2016ൽ നടപ്പിലാക്കിയ പെൻഷൻ റിവിഷനോ അതിൻപ്രകാരമുള്ള കുടിശികയോ എനിക്കു ലഭിച്ചിട്ടില്ല. എന്താണ് ചെയ്യേണ്ടത്? ബാങ്കിൽ അന്വേഷിച്ചപ്പോൾ അവർക്ക് പെൻഷനുമായി യാതൊരു ബന്ധവുമില്ലെന്നാണ് അറിയിച്ചത്.
ഏലിക്കുട്ടി,
പെരുവന്താനം

സംസ്ഥാന സർവീസിലെ പെൻഷൻ സംബന്ധമായ എല്ലാ കാര്യങ്ങളും ഇപ്പോൾ ട്രഷറിയിലാണ് ചെയ്യുന്നത്. ബാങ്ക് മുഖേനയും ട്രഷറി മുഖേനയും പെൻഷൻ വാങ്ങുന്ന എല്ലാവരുടേയും കാര്യങ്ങൾ ട്രഷറികളിലാണ് നടക്കുന്നത്. 2016 മുതൽ ആണ് ഇത് നിലവിൽവന്നത്. താങ്കളുടെ പെൻഷൻ പരിഷ്കരിക്കുന്നതിനുള്ള അപേക്ഷ നേരത്തെ ബാങ്കിൽ നൽകാതിരുന്നതുകൊണ്ടാണ് ഇത് സംഭവിച്ചത്. അതിനാൽ പെൻഷൻ പുതുക്കുന്നതിനുള്ള നിർദിഷ്ട അപേക്ഷയുടെ മൂന്നു കോപ്പി ഏറ്റവും അടുത്തുള്ള ട്രഷറിയിൽ നൽകിയാൽ മതി. അത് പരിഷ്കരിച്ചു ലഭിക്കുന്നതാണ്. അപേക്ഷ ട്രഷറി ഓഫീസർക്ക് നൽകുക.