ചികിത്സച്ചെലവ് തിരികെ ലഭിക്കും
ഗവ. ഹൈസ്കൂളിൽ എച്ച്എസ്എ ആണ്. കഴിഞ്ഞ മാസം എന്‍റെ ഭർത്താവ് മരത്തിൽനിന്നു വീണ് ഗുരുതരമായി പരിക്കേറ്റ് തലയ്ക്കും കാലിനും ക്ഷതമേറ്റു. ഉടൻതന്നെ അദ്ദേഹത്തെ വിദഗ്ധ ചികിത്സ ലഭിക്കാൻ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പരിക്ക് ഗുരുതരമായിരുന്നതിനാൽ ഗവ.ആശുപത്രിയിൽ കൊണ്ടുപോകാൻ കഴിഞ്ഞില്ല. അടിയന്തര ഓപ്പറേഷൻ ഉൾപ്പെടെയുള്ള ചികിത്സയ്ക്ക് ഏകദേശം ആറു ലക്ഷത്തോളം രൂപ ചെലവായി. ഈ തുക റീഇംബേഴ്സ്മെന്‍റ് ചെയ്തു കിട്ടുമോ?
സൈനബ, വേങ്ങര

ഗവ. ആശുപത്രിയിൽ പോയ ശേഷം അവിടെനിന്ന് റഫർ ചെയ്ത് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടിയിരു ന്നെങ്കിൽ മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് പെട്ടെന്നു ലഭിക്കുമായിരുന്നു. എന്നാൽ ഗുരുതരവും അടിയന്തരവുമായി ചികിത്സ ലഭിക്കേണ്ടതിനാലാണ് പെട്ടെന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സ തേടേണ്ടി വന്നതെന്നുള്ള കാരണങ്ങൾ വിശദീകരിച്ചുകൊണ്ട് മെഡിക്കൽ റീഇംബേഴ്സ്മെന്‍റിനുള്ള അപേക്ഷയോടൊപ്പം പ്രത്യേക അപേക്ഷ കൂടി ഗവണ്‍മെന്‍റ് സെക്രട്ടറി, ഫിനാൻസിന് അഡ്രസ് ചെയ്തുകൊണ്ട് ഉൾക്കൊള്ളിക്കുക. പ്രത്യേക ഉത്തരവോടുകൂടി മെഡിക്കൽ റീ ഇംബേഴ്സ്മെന്‍റ് അനുവദിച്ചുകിട്ടുന്നതാണ്. ആരോഗ്യവകുപ്പിന്‍റെ പരിശോധനയ്ക്കുശേഷമാണ് റീ ഇംബേഴ്സ്മെന്‍റ് അനുവദിക്കുക.