ഇപ്പോൾ ഫാമിലി പെൻഷൻ അനുവദിച്ചിട്ടുണ്ട്
എന്‍റെ ഭർത്താവ് നൈറ്റ് വാച്ചർ തസ്തികയിൽനിന്ന് വിരമി ച്ചു. അദ്ദേഹത്തിന് എട്ടു വർഷ വും ഏഴു മാസവും സർവീസ് ഉണ്ടായിരുന്നു. ഇത് ഒന്പതു വർഷമായി കണക്കാക്കി എക്സ് ഗ്രേഷ്യ പെൻഷൻ ലഭിച്ചുകൊണ്ടിരിക്കവേ അദ്ദേഹം മാർച്ച് അവസാനം മരണമടഞ്ഞു. പെൻഷൻ ബുക്കിൽ ഫാമിലി പെൻഷൻ ഇല്ല എന്നാണ് കാണിച്ചിരിക്കുന്നത്. എനിക്ക് ഫാമിലി പെൻഷൻ ലഭിക്കാൻ അർഹതയുണ്ടെന്ന് അറിയുന്നു. ഇത് ലഭിക്കുന്നതിനുവേണ്ടി എന്തൊക്കെ രേഖകളാണ് ഹാജരാക്കേണ്ടത്. എനിക്ക് ഫാമിലി പെൻഷൻ എത്ര രൂപ കിട്ടാൻ അർഹതയുണ്ട്?

എം. ഗീതാകുമാരി, റാന്നി

എക്സ്ഗ്രേഷ്യ പെൻഷൻകാർക്ക് ഫാമിലി പെൻഷൻ മുന്പ് അനുവദിച്ചിരുന്നില്ല. എന്നാൽ 1-7-2014 മുതൽ പെൻഷൻ പരിഷ്കരണത്തിന്‍റെ ഭാഗമായി ജിഒ(പി) 9/2016/ധന. തീയതി 20-1-2016 എന്ന ഉത്തരവ് മുഖേന ഫാമിലി പെൻഷൻ അനുവദിച്ചിട്ടുണ്ട്. കെഎസ്ആർ ഭാഗം മൂന്നിലെ ഫോം നന്പർ 6 പ്രകാരമുള്ള അപേക്ഷ, ഒപ്പ്, തിരിച്ചറിയൽ അടയാളങ്ങൾ ഉൾപ്പെടുന്ന ഡിസ്ക്രിപ്റ്റീവ് റോൾ, അപേക്ഷകൻ/അപേക്ഷകയുടെ രണ്ട് പാസ്പോർട്ട് സൈസ് ഫോട്ടോ, മരണമടഞ്ഞ പെൻഷണറുടെ മരണ സർട്ടിഫിക്കറ്റ്, പിപിഒ യുടെ പകർപ്പ്, 20-1-2016 ലെ 9/16 പ്രകാരമുള്ള ഉത്തരവിലെ അപ്പൻഡിക്സ് മൂന്നു പ്രകാരമുള്ള ഡിക്ലറേഷന്‍റെ ലീഗൽ ഹെർഷിപ്പ് സർട്ടിഫിക്കറ്റ് എന്നിവ സഹിതം അപേക്ഷ തയാറാക്കി സർക്കാരിലേക്ക് (ധനവിഭാഗം പെൻഷൻ) അപേക്ഷിക്കണം. ഫാമിലി പെൻഷനായി 2295 രൂപയും അതിന്‍റെ ഡിയർണസ് റിലീഫും ലഭിക്കും.