പേരൂര്‍ക്കട: പേയാട് കാവടിത്തലയ്ക്കലിനു സമീപം കരമനയാറ്റില്‍ കാണാതായ യുവാവിന്‍റെ മൃതദേഹം കണ്ടെത്തി. വിളപ്പില്‍ശാല ഗവ. ആശുപത്രിക്കു സമീപം വാടകയ്ക്കു താമസിച്ചിരുന്ന സുനില്‍കുമാര്‍ (43) ആണ് മരിച്ചത്.

തിരുവനന്തപുരം ഫയര്‍ഫോഴ്‌സിന്‍റെ സ്‌കൂബ ടീം ശനിയാഴ്ച രാവിലെ 10നു നടത്തിയ തെരച്ചിലിലാണ് കുലശേഖരം പാലത്തിനു സമീപത്തുനിന്ന് ഒരുകിലോമീറ്ററോളം അകലെ പാറക്കെട്ടില്‍ കുടുങ്ങിയ നിലയില്‍ മൃതദേഹം കണ്ടെത്തിയത്. വെള്ളിയാഴ്ച വൈകുന്നേരം മുതല്‍ രാത്രി ഒന്പതുവരെ സ്‌കൂബ ടീം ഊര്‍ജിതമായ തെരച്ചില്‍ നടത്തിയെങ്കിലും സുനിലിനെ കണ്ടെത്താനായിരുന്നില്ല.

വെള്ളിയാഴ്ച കുലശേഖരം പാലത്തിനു സമീപം ഒരാളുടെ മൃതദേഹം ഒഴുകിപ്പോകുന്നതു കണ്ടതായി ഒരു യുവാവ് വട്ടിയൂര്‍ക്കാവ് പോലീസില്‍ അറിയിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലാണ് കുലശേഖരം പാലത്തിനടുത്തുനിന്ന് സ്‌കൂബ ടീം ഇന്നലെ തെരച്ചില്‍ പുനരാരംഭിച്ചത്. സുനില്‍ തന്‍റെ ബന്ധുവായ സുമനന്‍, രണ്ടു സുഹൃത്തുക്കള്‍ എന്നിവര്‍ക്കൊപ്പമാണ് കാവടിത്തലയ്ക്കല്‍ എത്തിയത്.

തിരികെപ്പോകാന്‍ തുടങ്ങുന്നതിനിടെയാണ് ആറ്റില്‍ ഇറങ്ങി കുളിച്ചിട്ടുപോകാമെന്ന തീരുമാനം ഇവര്‍ കൈക്കൊള്ളുന്നത്. കടവില്‍നിന്നു വെള്ളത്തിലേക്കിറങ്ങിയപ്പോള്‍ത്തന്നെ സുനില്‍ ശക്തമായ അടിയൊഴുക്കില്‍പ്പെടുകയായിരുന്നു.

സുഹൃത്തുക്കള്‍ പറഞ്ഞാണ് വിവരം പോലീസും നാട്ടുകാരും അറിയുന്നത്. മൃതദേഹം തിരുവനന്തപുരം മെഡിക്കല്‍കോളജ് ആശുപത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തി. സിന്ധുവാണ് ഭാര്യ. മക്കള്‍: അശ്വന്‍, ആഷ്‌ലിന്‍.