നെടുമങ്ങാട്: എക്സൈസ് നടത്തിയ മിന്നൽ പരിശോധനയിൽ അഞ്ചു കിലോയിലധികം നിരോധിത പുകയില ഉൽപന്നങ്ങൾ ആര്യനാട് റേഞ്ചിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നായി കണ്ടെടുത്തു.

കാപ്പിക്കാട് കോട്ടക്കുഴിയിൽ വാടകയ്ക്ക് താമസിക്കുന്ന മാഹീൻ, മഠത്തിക്കോണം ജംഗ്ഷനിൽ കട നടത്തുന്ന വിനയകുമാർ, സതീഷ്, ജോണി എന്നിവരിൽ നിന്നുമാണ് കൂടുതലും ലഹരി വസ്തുക്കൾ പിടിച്ചെടുത്തത്. കേസ് എടുത്തു പിഴ ഈടാക്കി. ഇവരുടെ കടകളുടെ രജിസ്ട്രേഷൻ റദ്ദാക്കുന്നതിന് പഞ്ചായത്തിൽ കത്തു നൽകുമെന്ന് എക്സൈസ് അധികൃതർ അറിയിച്ചു.

സ്കൂൾ, കോളജ് വിദ്യാർഥികൾക്ക് ഹാൻസ്, കൂൾ തുടങ്ങിയ നിരോധിത പുകയില ഉൽപന്നങ്ങൾ വിൽപ്പന നടത്തുന്നു എന്ന പരാതികളിൽ രഹസ്യ അന്വേഷണം നടത്തിയ ശേഷമായിരുന്നു റെയ്ഡ്. സ്കൂൾ തുറപ്പിനുശേഷം വിദ്യാലയങ്ങൾ കേന്ദ്രീകരിച്ച് ലഹരി വിൽപന നടത്തുന്നവരെ പിടികൂടുന്നതിനായി പ്രത്യേക ഷാഡോ ടീം രൂപീകരിച്ചിരുന്നു.

അധ്യാപകരിൽ നിന്നും പിടിഎ അംഗങ്ങളിൽ നിന്നും ശേഖരിച്ച വിവരത്തിന്‍റെ അടിസ്ഥാനത്തിൽ ആയിരുന്നു എക്സൈസ് റെയ്ഡ്.