നെടുമങ്ങാട് : കെഎസ്ആർടിസി റിട്ട.സ്റ്റേഷൻമാസ്റ്ററെ വീട്ടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. നെടുമങ്ങാട് നെട്ടിറച്ചിറ ആസിഫ് മൻസിലിൽ അഷറഫ് (68)നെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ മരിച്ച നിലയിൽ കണ്ടെത്തിയത്. ഭാര്യ മാജിദ രണ്ടു വർഷം മുന്പ് മരിച്ചതിനാൽ അഷറഫ് ഒറ്റക്കായിരുന്നു കുടുംബ വീട്ടിൽ താമസം.

തൃശൂർ മെഡിക്കൽ കോളജിൽ ബിരുദാനന്തര ബിരുദ മെഡിക്കൽ വിദ്യാഥിയായ ഏക മകൻ ഡോ.ആസിഫിനൊപ്പം താമസിച്ചിരുന്ന അഷറഫ് ഒരാഴ്ച മുന്പാണ് നെട്ടിറച്ചിറയിലെ കുടുംബ വീട്ടിൽ എത്തിയത്. അഷറഫിന് ഭാര്യവീട്ടുകാരുമായി സ്വത്ത് തർക്കമുണ്ടായിരുന്നു.

അഷറഫിന്‍റെ മരണത്തിൽ ദുരൂഹതയുണ്ടെന്നു ബന്ധുക്കൾ ആരോപണം ഉന്നയിച്ചു. പോസ്റ്റുമോർട്ടം റിപ്പോർട്ട് കിട്ടിയശേഷമേ മരണ കാരണത്തെ കുറിച്ചു വ്യക്തമാവുകയുള്ളുവെന്നാണ് സിഐ പറയുന്നത്. എറണാകുളം ജനറൽ ഹോസ്പിറ്റലിലെ ഡോക്ടർ പി. എം. മെഹനാസ് മരുമകൾ ആണ്.