കാട്ടാക്കട : സ്വകാര്യ ഫാർമസി കോളജിലെ അമിത ഫീസ് . വിദ്യാർഥികൾ കോളജ് അധികൃതരെ തടഞ്ഞ് പ്രതിഷേധിച്ചു. കണ്ടലയിൽ പ്രവർത്തിക്കുന്ന കേരള അക്കാമി ഓഫ് ഫാർമസി കോളജിലെ വിദ്യാർഥികളാണ് മാനേജർ ഉൾപ്പെടെ കോളജ് അധികൃതരെ ഗേറ്റിൽ തടഞ്ഞ് പ്രതിഷേധിച്ചത്.

സെമസ്റ്റർ ഫീസ് 46000 നൽകിയതിന് പുറമെ ക്ലാസ് തുടങ്ങി ഒരുമാസം കഴിഞ്ഞപ്പോൾ തന്നെ പുതുതായി അഡ്മിഷൻ എടുത്ത കുട്ടികളിൽ നിന്ന് അധിക ഫീസ് നൽകാൻ ആവശ്യപ്പെട്ടതാണ് പ്രതിഷേധത്തിന് കാരണമായത്. 1500 രൂപ വീതം സ്റ്റേഷനറി ഫീസ് ആയി ആണ് ആവശ്യപ്പെട്ടത്.അതെ സമയം ആദ്യം നൽകിയ 46000 രൂപയിൽ സ്റ്റേഷനറി ഫീസും ഉൾപ്പെട്ടിട്ടുണ്ട്. പിന്നെന്തിന് അധികമായി തുക നൽകണമെന്നാണ് വിദ്യാർഥികൾ ചോദിക്കുന്നത്.

കോളജിൽ സൗകര്യങ്ങൾ അപര്യാപ്തമാണെന്നും വൃത്തിഹീനമായ സാഹചര്യമെന്നും വിദ്യാർഥികൾ പറഞ്ഞു. കെഎസ്‌യു-കോൺഗ്രസ് പിന്തുണയോടെയായിരുന്നു പ്രതിഷേധം. പ്രതിഷേധം കനത്തപ്പോൾ മാറനല്ലൂർ പോലിസും പ്രതിഷേധക്കാരും തമ്മിൽ നേരിയ തോതിൽ ഉന്തും തള്ളും ഉണ്ടായി.

ഇന്നലെ രാവിലെ 11.ന് ആരംഭിച്ച സമരം വൈകുന്നേരം 4.30 വരെ നീണ്ടു. കാട്ടാക്കട ഡിവൈഎസ്പി റാഫിയുടെ നേതൃത്വത്തിൽ നടന്ന ചർച്ചയിലാണ് താത്കാലികമായി അവസാനിപ്പിച്ചത്. ബുധനാഴ്ച പിടിഎ മീറ്റിംഗ് ചേർന്ന് വിദ്യാർഥികളുടെ ആവശ്യത്തിന് പരിഹാരം കാണാമെന്ന ഉറപ്പിലാണ് സമരം താത്കാലികമായി അവസാനിപ്പിക്കാൻ വിദ്യാർഥികൾ തയാറായത്.