പേരൂര്‍ക്കട: ഐഎസ്ആര്‍ഒ റിട്ട.സയന്‍റിസ്റ്റിനെ റെയില്‍പ്പാളത്തില്‍ മരിച്ചനിലയില്‍ കണ്ടെത്തി. പൂജപ്പുര ചിത്രാ നഗര്‍ ചില്‍ഡ്രന്‍സ് പാര്‍ക്കിനു സമീപം സിഎന്‍ആര്‍എ 57 (2)ല്‍ ചന്ദ്രമോഹന്‍ (69) ആണ് മരിച്ചത്.

ജൂണ്‍ 19 മുതല്‍ ഇദ്ദേഹത്തെ കാണാനില്ലെന്നു കാട്ടി വീട്ടുകാര്‍ പൂജപ്പുര പോലീസില്‍ പരാതി നല്‍കിയിരുന്നു. സ്വന്തമായി കാര്‍ ഓടിച്ചാണ് ഇദ്ദേഹം വീട്ടില്‍നിന്നു പോയത്. അന്വേഷണം നടന്നുവരുന്നതിനിടെ നാഗര്‍കോവിലിൽ റെയില്‍വേ ട്രാക്കില്‍ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു.

ഞായറാഴ്ച രാത്രിയാണ് ഇതുസംബന്ധിച്ച വിവരം പോലീസിന് ലഭിക്കുന്നത്. ആത്മഹത്യയെന്നാണു പ്രാഥമിക നിഗമനമെന്നു പൂജപ്പുര സിഐ അറിയിച്ചു. ഇദ്ദേഹവുമായി ബന്ധപ്പെട്ട് ഒരു പീഡനപരാതി പൂജപ്പുര സ്റ്റേഷനില്‍ ഉണ്ടായിരുന്നു.

നിരപരാധിയായ തന്നെ മാനസികമായി പീഡിപ്പിക്കുന്നതായി ഇദ്ദേഹം സുഹൃത്തുക്കളോട് പറഞ്ഞിരുന്നുവെന്നും വിവരമുണ്ട്. മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ക്കു വിട്ടുനല്‍കി. പരേതയായ അംബികയാണ് ഭാര്യ. മക്കള്‍‌: രേഷ്മ മോഹന്‍‌, ചിപ്പി.