തിരുവനന്തപുരം: സൂംബ നൃത്തത്തിനു പിന്തുണയുമായി മന്ത്രി വി. ശിവൻകുട്ടി സൂംബ നൃത്തം ചെയ്യുന്ന വിദ്യാർഥികളെ കാണാനെത്തി. ഇന്നലെ രാവിലെ സെക്രട്ടറിയറ്റിലെ നോർത്ത് ഗേറ്റിനുമുന്നിലാണ് സൂംബാ നൃത്തവുമായി വിദ്യാർഥികളെത്തിയത്. ഇവർക്ക് പിന്തുണയുമായാണ് മന്ത്രിയും ഇവർക്കിടയിലേക്ക് വന്നത്. സൂംബ പരിശീലകരുടെ കൂട്ടായ്മയുടെ നേതൃത്വത്തിലാണ് സെക്രട്ടറിയറ്റിനുമുന്നിൽ സൂംബ അവതരിപ്പിച്ചത്.

ജില്ലാ ഫുട്ബോൾ അസോസിയേഷനിലെ കുട്ടികളാണ് സൂംബാ നൃത്തം ചവിട്ടിയത്. 15 മിനിറ്റു നീണ്ട നൃത്തം അവസാനിക്കുന്നതു വരെ മന്ത്രിയും കുട്ടികൾക്കൊപ്പം നിന്നു. പരിശീലകരായ ദർശന സുദർശനൻ, നക്ഷത്ര പ്രദീപ്, വി.സി. ഉല്ലാസ്, ഇസ ജോഷി എന്നിവരാണ് സൂംബക്ക് നേതൃത്വം നൽകിയത്.

സൂംബ എന്നാൽ എന്താണെന്നും എങ്ങനെയാണ് അത് കുട്ടികളെ ഉൾപ്പെടെ ഫിറ്റ്നസ് നിലനിർത്താനും ലഹരി ഉൾപ്പെടെയുള്ള തെറ്റായ വഴികളിൽനിന്ന് അകറ്റാനും സഹായിക്കുകയെന്ന ബോധവത്കരണത്തിന്‍റെ ഭാഗമായാണു പരിപാടി സംഘടിപ്പിച്ചതെന്നു സംഘാടകർ പറഞ്ഞു.