മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘം പോലീസ് പിടിയിൽ
Wednesday, September 28, 2022 10:59 PM IST
കൊല്ലം: കേരളത്തിലൊട്ടാകെ മുക്കുപണ്ടം പണയം വച്ച് പണം തട്ടുന്ന സംഘത്തെ കരുനാഗപ്പള്ളി പോലീസ് അറസ്റ്റ് ചെയ്തു. മുക്കുപണ്ടം പണയം വച്ച് വള്ളിക്കാവിലുള്ള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണം തട്ടിയ സംഘത്തെയാണ് പോലീസ് അറസ്റ്റ് ചെയ്യ്തത്.

കൊട്ടാരക്കര വെട്ടിക്കോട് ഉഷാഭവനിൽ നിഷാദ് (33), ഇടുക്കി വാത്തിക്കുടി പെരുന്തോട്ടിൽ കപ്യാർകുന്നേൽ സുനീഷ് (28), ഇടുക്കി മണിയാർകുടി പടിഞ്ഞാറെക്കര വീട്ടിൽ അപ്പു എന്ന ബൈജേഷ് (22), ഇടുക്കി കട്ടപ്പന കൊച്ചുതോവാളം കാട്ടുകുടിയിൽ സുബാഷ് (50), കോഴിക്കോട് പെരുവണ്ണ ഇല്ലത്തു താഴത്ത് മുതുവനാസ് വീട്ടിൽ വിനോദ് (46) എന്നിവരെയാണ് പോലീസ് പിടികൂടിയത്.

നിഷാദ് കരുനാഗപ്പള്ളി കുലശേഖരപുരത്ത് വാടകയ്ക്ക് താമ‌സിച്ചു വരുകയായിരുന്നു. പ്രധാനമായും സ്ത്രീകൾ ജോലിക്കാരായുള്ള പണമിടപാട് സ്ഥാപനങ്ങൾ കേന്ദ്രീകരിച്ചാണ് ഇവർ തട്ടിപ്പ് നടത്തുന്നത്. ഇതിനായി ഇവർ വ്യാജ ആധാർ കാർഡുകൾ നിർമിച്ചാണ് ഉപയോഗിക്കുന്നത്. ഇവയുടെ സഹായത്തോടെ രണ്ട ് തവണകളിലായി 94.5 ഗ്രാം മുക്കുപണ്ടം പണയം വച്ച് കരുനാഗപ്പള്ളി വള്ളിക്കാവിലുളള സ്വകാര്യ ധനകാര്യ സ്ഥാപനത്തിൽ നിന്നും പണം തട്ടിയെടുക്കുകയുമായിരുന്നു.

പിന്നീട് പണയ സ്വർണം വ്യാജമാണെന്ന് മന‌സിലാക്കിയ സ്ഥാപനയുടമ നൽകിയ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്ത് കരുനാഗപ്പളളി പോലീസ് നടത്തിയ അന്വേഷണത്തിൽ ഇവർ സമർപ്പിച്ച തിരിച്ചറിയൽ രേഖകളും വ്യാജമാണെന്ന് കണ്ടെ ത്തിയിരുന്നു.

തുടർന്ന് പോലീസ് നടത്തിയ അന്വേഷണത്തിൽ നിഷാദ് പിടിയിലാവുകയും ഇയാളിൽ നിന്നും ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ തട്ടിപ്പ് സംഘത്തിലെ കണ്ണികളായ കൂട്ട് പ്രതികളേയും പിടികൂടുകയായിരുന്നു. ഇവർക്ക് കേരളത്തിൽ എല്ലാ ജില്ലകളിലും പണയം വയ്ക്കുന്നതിനായി ഏജന്‍റുമാർ പ്രവർത്തിച്ചുവരുന്നുണ്ട ്.

ഓഗസ്റ്റ് 30ന് 26 ഗ്രാം മുക്കുപണ്ട ം പണയം വയ്ക്കാനുള്ള ശ്രമം വിജയിച്ചതോടെ കഴിഞ്ഞ രണ്ടിന് വീണ്ട ും 68.5 ഗ്രാം കൂടി ചേർത്ത് ആകെ 3,71,000 രൂപ സംഘം തട്ടിയെടുക്കുകയായിരുന്നു. ഇവരിൽ സുഭാഷാണ് മുക്കുപണ്ടങ്ങൾ ഉണ്ടാക്കി 916 മുദ്ര പതിച്ചു നൽകുന്നത്.

ഇവർക്ക് കൊല്ലം , ആലപ്പുഴ , പത്തനംതിട്ട , ഇടുക്കി തുടങ്ങി മിക്ക ജില്ലകളിലും തട്ടിപ്പു നടത്തിയതിലേക്ക് കേസുകൾ ഉള്ളതായി അറിയാൻ കഴിഞ്ഞിട്ടുണ്ട്.

കരുനാഗപ്പള്ളി എസിപി വി.എസ് പ്രദീപ് കുമാർ, ഇൻസ്പെക്ടർ ജയകുമാർ എന്നിവരുടെ നേതൃത്വത്തിൽ എസ്‌ഐ മാരായ സുജാതൻ പിള്ള, ശ്രീകുമാർ, കലാധരൻ പിള്ള, എഎ‌സ്ഐ മാരായ ഷാജിമോൻ, നന്ദകുമാർ, അജി, അജയൻ, സുരേഷ് എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ അറസ്റ്റ് ചെയ്തത് .