പ്രസംഗിച്ചാൽ മാത്രം പോ രാ, പ്രവർത്തിക്കുകയും വേണം: മുകേഷ്
Tuesday, April 16, 2024 10:38 PM IST
കൊല്ലം: നല്ല വണ്ണം പ്രസംഗിച്ചാൽ മാത്രം മതിയോ പ്രവർത്തിക്കുകയും വേണ്ടേയെന്ന് യുഡിഎഫ് സ്ഥാനാർഥിയോട് കൊല്ലം പാർലമെന്‍റ് മണ്ഡലം എൽഡിഎഫ് സ്ഥാനാർഥി എം. മുകേഷ്. ഇന്ന് (ചൊവ്വാ) ചടയമംഗലം മണ്ഡലത്തിലെ വിവിധ പ്രദേശങ്ങളിൽ പര്യടനം നടത്തുകയായിരുന്നു അദ്ദേഹം.

രണ്ടു മൂന്ന് ദിവസമായിട്ട് പരാജയ ഭീതിയാണോ, ഇനിയാരെങ്കിലും തെറ്റിദ്ധരിപ്പിച്ചിട്ട് ആണോ എന്നറിയില്ല നമ്മളുടെ യുഡിഎഫ് സ്ഥാനാർഥി ലൈവിൽ വന്ന് നമ്മളെ ആക്ഷേപിക്കുകയാണ്. അദ്ദേഹം നല്ല പ്രാസംഗികനാണ്, നന്നായി പ്രസംഗിക്കും. എന്നാൽ എതിർ സ്ഥാനാർഥിയോടും യുഡിഎഫിനോടും ഒന്നേ ചോദിക്കാനുള്ളൂ, നന്നായിട്ട് പ്രസംഗിച്ചാൽ മതിയോ നല്ല പോലെ പ്രവർത്തിക്കണ്ടേ, പ്രവർത്തനത്തിലല്ലേ മുൻപന്തിയിൽ നിൽക്കേണ്ടത്.

കൊല്ലം മണ്ഡലത്തിലെ എംഎൽഎ എന്ന നിലയിൽ ഏഴര കൊല്ലമായിട്ട് ഞാൻ പ്രസംഗിച്ചിട്ടുണ്ട്. പക്ഷേ അതിന്‍റെയൊക്കെ എത്രയോ മുകളിൽ പ്രവർത്തിച്ചിട്ടുണ്ട്. 1748 കോടി രൂപയുടെ വികസനം കൊണ്ടു വരാൻ സാധിച്ചു.

ചൂണ്ടിക്കാണിക്കേണ്ടത് വികസനമാണെന്നും മുകേഷ് പറഞ്ഞു. രക്തഹാരങ്ങളും നോട്ട് ബുക്കുകളുമായി ജനങ്ങൾ മുകേഷിനെ സ്വീകരിച്ചു. മന്ത്രി ചിഞ്ചുറാണി സ്ഥാനാർഥിയെ അനുഗമിച്ചു.