പൗരത്വ ഭേദഗതി നിയമത്തിനെതിരെ നിലപാട് സ്വീകരിച്ച സർക്കാരാണ് കേരളത്തിലേത്: കെ.എൻ. ബാലഗോപാൽ
Tuesday, April 16, 2024 10:38 PM IST
ചവറ: കേന്ദ്രസർക്കാരിന്‍റെ പൗരത്വ ഭേദഗതി നിയമത്തിനെതിരെ രാജ്യത്ത് ശക്തമായ നിലപാട് സ്വീകരിച്ച സർക്കാരാണ് കേരളത്തിലെ എൽഡിഎഫ് സർക്കാരെന്ന് മന്ത്രി കെ.എൻ. ബാലഗോപാൽ. പൗരത്വ ഭേദഗതി നിയമത്തിനെതിരേ എൽഡിഎഫ് ചവറ നിയോജക മണ്ഡലം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ചാമ്പക്കടവിൽ സംഘടിപ്പിച്ച പൗരത്വ സംരക്ഷണ മാർച്ചിന്‍റെ പൊതുയോഗം ഉദ്ഘാടനം ചെയ്ത് പ്രസംഗിക്കുകയായിരുന്നു മന്ത്രി.

പെൻഷൻ വിതരണം ചെയ്യാനുള്ള പണം നൽകണമെന്നാവശ്യപ്പെട്ട് ഡൽഹിയിൽ കേരള സർക്കാരിന്‍റെ നേതൃത്വത്തിൽ സമരം ചെയ്തു. സമരത്തിന്‍റെ ഭാഗമായി തയ്യാറാക്കിയ മെമോറാണ്ടത്തിൽ ഒപ്പിടാൻ തയാറാകാത്ത എംപിമാരാണ് യുഡിഎഫ് എംപിമാർ. നരേന്ദ്രമോദിക്ക് ഒപ്പം ചായ കുടിക്കാൻ പോകുന്നതിന് ഇവർക്ക് തടസമില്ലായെന്നും മന്ത്രി പറഞ്ഞു.

എൽഡിഎഫ് ചവറ മണ്ഡലം കമ്മിറ്റി പ്രസിഡന്‍റ് അനിൽ പുത്തേഴം അധ്യക്ഷനായി. എംഎൽമാരായ സുജിത്ത് വിജയൻ പിള്ള, എം. നൗഷാദ്, കോവൂർ കുഞ്ഞുമോൻ, ജില്ലാ പഞ്ചായത്ത് പ്രസിഡന്‍റ് പി.കെ ഗോപൻ, എം .എച്ച് ഷാരിയർ, ചവറ മണ്ഡലം കമ്മിറ്റി സെക്രട്ടറി ടി. മനോഹരൻ, ഐ.ഷിഹാബ്, ആർ. രവീന്ദ്രൻ, ജി.മുരളീധരൻ, എസ്. സോമൻ, ആർ. രാമചന്ദ്രൻ പിള്ള, പി.കെ ഗോപാലകൃഷ്ണൻ, കെ. മോഹനക്കുട്ടൻ, വി. മധു, രാജമ്മ ഭാസ്ക്കരൻ, സക്കീർ, പി.ബി ശിവൻ, ടി.എ തങ്ങൾ, എൽ സുരേഷ് കുമാർ എന്നിവർ പ്രസംഗിച്ചു.

പൗരത്വ സംരക്ഷണ മാർച്ച് തേവലക്കര കുഴംകുളം ജംഗ്ഷനിൽ നിന്നും ആരംഭിച്ച് ചാമ്പക്കടവിൽ സമാപിച്ചു. മാർച്ചിന് എൽഡിഎഫ് നേതാക്കൾ നേതൃത്വം നൽകി.