ഈരാറ്റുപേട്ട ടൗണിലെ ഗതാഗതക്കുരുക്ക് യാത്രക്കാരെ ദുരിതത്തിലാക്കുന്നു
Sunday, April 14, 2024 4:37 AM IST
ഈരാറ്റുപേട്ട: തിരക്കേറിയ ഈരാറ്റുപേട്ട ടൗണിലെ ഗതാഗതക്കുരുക്ക് യാത്രക്കാരെ ദുരിതത്തിലാക്കുന്നു. സെൻട്രൽ ജംഗ്ഷനിലെ നാൽക്കവലയിൽ നാലിടത്തുനിന്നും വാഹനങ്ങൾ അമിത വേഗതയിലെത്തുന്നത് സാധാരണ സംഭവമാണ്. ഇക്കാരണത്താൽ ഒരു അപകടമെങ്കിലും സംഭവിക്കാത്ത ദിവസം വിരളമാണ്. ട്രാഫിക് നിയന്ത്രിക്കുവാൻ ടൗണിൽ ഒരിടത്തും പോലീസിനെ നിയോഗിച്ചിട്ടില്ല. ട്രാഫിക് കുരുക്ക് മുറുകുമ്പോൾ സമീപത്തെ ഓട്ടോ സ്റ്റാൻഡിലെ ഡ്രൈവർമാർ എത്തിയാണ് പ്രശ്നം പരിഹരിക്കുന്നത്.

ടൗണിലെ വാഹനത്തിരക്ക് മൂലം യാത്രക്കാർ റോഡ് മുറിച്ചുകടക്കുവാൻപോലും ബുദ്ധിമുട്ടുകയാണ്. സീബ്രാലൈനുകളിൽ പോലീസിന്‍റെ സാന്നിധ്യമില്ലാത്തതാണ് യാത്രക്കാരെ ഭീതിയിലാഴ്ത്തുന്നത്. വഴിപരിചയമില്ലാത്ത വാഹനങ്ങൾ അമിതവേഗത്തിൽ എത്തുമ്പോൾ റോഡ് കുറുകെ കടക്കുന്ന യാത്രക്കാർ റോഡിന്‍റെ മധ്യഭാഗത്ത് കുടുങ്ങും. സെൻട്രൽ ജംഗ്ഷൻ, അരുവിത്തുറ പള്ളി ജംഗ്ഷൻ എന്നിവിടങ്ങളിലെ സീബ്രാലൈനുകളിൽ പോലീസിനെ നിയോഗിച്ചാൽ ഒരു പരിധിവരെ അപകടങ്ങൾ ഒഴിവാക്കാം.

പ്രൈവറ്റ് ബസ് സ്റ്റാൻഡിൽനിന്ന് ബസുകൾ ഇറങ്ങി വരുന്നതു മുതൽ റോഡിൽ യാത്രക്കാർ കൈകാണിച്ചാൽ ബസുകൾ നിർത്തുന്നതും ടൗണിൽ ഗതാഗതക്കുരുക്കു സൃഷ്ടിക്കുന്നു.

ഫുട്പാത്തുകളിൽ വാഹനങ്ങൾ പാർക്കു ചെയ്യുന്നതുമൂലം കാൽനടയാത്രക്കാർ റോഡിലൂടെയാണ് സഞ്ചരിക്കുന്നത്. ഇത് അപകടങ്ങൾ ക്ഷണിച്ചുവരുത്തുകയാണ്. ഈരാറ്റുപേട്ട ടൗണിൽ അനധികൃത ഒട്ടോറിക്ഷാ സ്റ്റാൻഡുകളും പെർമിറ്റില്ലാത്ത ഒട്ടോറിക്ഷാകളും പെരുകുന്നത് ട്രാഫിക് നിയമലംഘനങ്ങൾ വർധിക്കുവാൻ കാരണമാകുന്നുണ്ട്. ബസുകൾ സ്റ്റോപ്പിൽ നിർത്തുമ്പോള്‍ ഓട്ടോറിക്ഷകൾ യാത്രക്കാരെ ലഭിക്കാൻ വേണ്ടി ബസിന് വട്ടംചുറ്റുന്നത് പതിവ് കാഴ്ചയാണ്. ഇത് ഗതാഗതക്കുരുക്ക് രൂക്ഷമാകാൻ കാരണമാകുന്നു.

ജനസാന്ദ്രതയിൽ മുന്നിട്ടു നിൽക്കുന്ന നഗരസഭയിൽ ട്രാഫിക് പോലീസ് സ്റ്റേഷൻ അനുവദിക്കണമെന്നുള്ള ആശ്യത്തെ ഇപ്പോഴും സർക്കാർ മറന്നമട്ടാണ്. ട്രാഫിക് കുരുക്ക് നിയന്ത്രിക്കുവാൻ പോലീസുമില്ല. ഈരാറ്റുപേട്ട പോലീസ് സ്റ്റേഷനിൽ ആവശ്യത്തിന് പോലീസില്ലെന്നാണ് അധികൃതരുടെ ഭാഗത്തുനിന്നുള്ള വിശദീകരണം.