താെള്ളായിരം പാലം അവഗണനയുടെ സ്മാരകമെന്ന് പരിപ്പ് നിവാസികൾ
Tuesday, April 16, 2024 5:16 AM IST
അയ്മനം: പഞ്ചായത്തിലെ പടിഞ്ഞാറൻ പ്രദേശമായ പരിപ്പ്- മാഞ്ചിറ വഴിയോടുള്ള അധികൃതരുടെ അവഗണനയിൽ നാട്ടുകാർക്ക് ശക്തമായ പ്രതിഷേധം. 20 വർഷങ്ങളിലേറെയായി പ്രവേശന പാത നിർമിക്കാത്ത താെള്ളായിരം പാലം ഏറ്റുമാനൂർ മണ്ഡലത്തിലെ ജനപ്രതിനിധികളുടെ അവഗണനയുടെ ചരിത്ര സ്മാരകമാണെന്നാണ് നാട്ടുകാർ പറയുന്നത്.

തെരഞ്ഞെടുപ്പുവേളകളിൽ മാേഹനസുന്ദര വാഗ്ദാനങ്ങൾ നൽകുന്നതിനു മത്സരിക്കുന്ന സ്ഥാനാർഥികൾ പിന്നീട് ജില്ലയുടെ പടിഞ്ഞാറൻ പ്രദേശങ്ങളിലേക്ക് എത്തണമെങ്കിൽ അടുത്ത തെരഞ്ഞെടുപ്പു വരണമെന്നാണ് വരമ്പിനകം നിവാസികൾ ആരോപിക്കുന്നത്.

പരിപ്പിൽനിന്ന് വരമ്പിനകത്തെത്താൻ പ്രദേശവാസികളുടെ ഏക ആശ്രയമായ വഴി താറുമാറായി കിടക്കാൻ തുടങ്ങിയിട്ട് കാലങ്ങളായി. തൊള്ളായിരം പാലം മുതൽ പടിഞ്ഞാറോട്ടുള്ള റോഡ് നടന്നോ വാഹനങ്ങളിലോ യാത്ര ചെയ്യാൻ പറ്റാത്ത ദുഃസ്ഥിതിയിലാണ്. പാടശേഖരങ്ങളാൽ ചുറ്റപ്പെട്ട പ്രദേശമായതിനാൽ സന്ധ്യകഴിഞ്ഞ് വിഷപ്പാമ്പുകൾ ഉൾപ്പെടെയുള്ള ക്ഷുദ്രജീവികളുടെ ശല്യം ജനങ്ങൾക്കു ഭീഷണിയായി മാറി.

പലതവണ ആവശ്യപ്പെട്ടിട്ടും ഇവിടെ വഴിവിളക്ക് സ്ഥാപിക്കുന്നതിനുപോലും അധികൃതർ തയാറായില്ലെന്ന് പ്രദേശവാസികൾ ആരാേപിക്കുന്നു. തെരഞ്ഞെടുപ്പടുക്കുമ്പോൾ ചിരിച്ചുകൊണ്ടുവരുന്ന സ്ഥാനാർഥികൾക്ക് വാേട്ടു ചെയ്യാൻ ഈ തകർന്ന വഴിയിലൂടെ യാത്ര ചെയ്യേണ്ടി വരുമല്ലാേയെന്നാണ് പ്രദേശവാസികളുടെ ചോദ്യം.