ഭക്തിയുടെ നിറവിൽ പിറവം പള്ളിയിൽ പൈതലൂട്ട് നേർച്ച
Tuesday, April 16, 2024 5:40 AM IST
പിറവം: ഭക്തിയുടെ നിറവിൽ പിറവം വലിയ പള്ളിയിൽ നടത്തിയ പൈതലൂട്ട് നേർച്ച ശ്രദ്ധയമായി. 144 പെതങ്ങൾക്കാണ് നേർച്ച വിളമ്പിയത്. പള്ളിമുറ്റത്ത് കുട്ടികൾക്ക് ഇരിക്കാൻ സംവിധാനമൊരുക്കിയായിരുന്നു ചടങ്ങ്. വാഴയിലയിൽ നെയ്യപ്പവും, പഴവും, പിടിയും, കോഴിക്കറിയും, മീനും, ചോറും തുടങ്ങിയ എല്ലാം ചേർത്ത വിഭവ സമൃദ്ധമായ സദ്യയാണ് പൈതൽ നേർച്ച. ദേവാലയത്തിൽ എത്തിയവർക്ക് എല്ലാവർക്കും പിന്നിട് നേർച്ച നൽകിയിരുന്നു.

യേശുദേവൻ സെഹിയോൻ മാളികയിൽവച്ച് നൽകിയ തിരുവത്താഴത്തെ സ്മരിച്ചാണ് പിറവം പള്ളിയിൽ പൈതൽ നേർച്ച നടക്കുന്നത്. ഈസ്റ്റർ ദിനത്തിന് ശേഷം ഏതാനും വർഷങ്ങളായി പള്ളിയിൽ പുതു ഞായറിനു ശേഷം 144 പൈതങ്ങൾക്ക് നേർച്ച നടത്താറുണ്ട്. വികാരി ഫാ. സ്കറിയ വട്ടക്കാട്ടിൽ വാഴ്ത്തിയ ഭക്ഷണ വിഭവങ്ങൾ സഹ വികാരി മാരായ ഫാ. മാത്യൂസ് കാഞ്ഞിരമ്പാറ, ഫാ. മാത്യൂസ് വാതകട്ടിൽ, ഫാ. എലിയാസ് ചെറുക്കാട്ടിൽ എന്നിവരുടെ സാനിധ്യത്തിൽ പൈതങ്ങൾക്ക് വിളമ്പി.