ഡാളസ്: ഗാലേറിയയ്ക്ക് സമീപം വാഹനങ്ങൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു. രണ്ട് പേരെ പരിക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഗാലേറിയയ്ക്ക് സമീപം ഡാളസ് നോർത്ത് ടോൾവേയുടെ തെക്ക് ഭാഗത്തുള്ള പാതകളിൽ ഞായറാഴ്ച പുലർച്ചെ 4.30ഓടെയാണ് അപകടം നടന്നത്.

പ്രാഥമിക അന്വേഷണത്തിൽ ഡോഡ്ജ് ഡുറാൻഗോ കാർ തെറ്റായ ദിശയിൽ സ‍ഞ്ചരിച്ചതാണ് അപകടത്തിന് ഇടയാക്കിയതെന്ന് വ്യക്തമായിട്ടുണ്ട്. ടോൾവേയുടെ തെക്ക് ഭാഗത്തുള്ള ലൈനിലൂടെ വാഹനം വടക്ക് ഭാഗത്തേക്ക് സഞ്ചരിക്കുകയും എതിരേ വന്ന മെഴ്‌സിഡസ് സിഎൽഎ250 കാറിനെ ഇടിക്കുകയുമായിരുന്നുവെന്ന് ടെക്സസ് ഡിപിഎസ് അറിയിച്ചു.


അപകടത്തിൽ ഒരാൾ സംഭവസ്ഥലത്ത് വച്ചു തന്നെ മരണമടഞ്ഞിരുന്നു. ഗുരുതരമായി പരിക്കേറ്റ് ആശുപത്രികളിൽ പ്രവേശിപ്പിച്ച മൂന്ന് പേരിൽ ഒരാളുമാണ് മരണമടഞ്ഞത്. ചികിത്സയിൽ കഴിയുന്നവരിൽ ഒരാൾ ഡോഡ്ജ് ഡുറാൻഗോയുടെ ഡ്രൈവർ ആണ്.

ഇയാൾ ലഹരി ഉപയോഗിച്ചിരുന്നതായി സംശയിക്കുന്നതായി അധികൃതർ വ്യക്തമാക്കി. സംഭവത്തിൽ അന്വേഷണം തുടരുകയാണ്. അപകടത്തിൽ ഉൾപ്പെട്ടവരുടെ പേരുകൾ പുറത്തുവിട്ടിട്ടില്ല.