ന്യൂഡൽഹി: മാസപ്പടിക്കേസിൽ കൊച്ചിൻ മിനറൽസ് ആൻഡ് റൂട്ടൈൽസ് ലിമിറ്റഡ് (സിഎംആർഎൽ) ഫയൽ ചെയ്ത കേസ് തീർപ്പാകുന്നതുവരെ അന്വേഷണ ഏജൻസിയായ സീരിയസ് ഫ്രോഡ് ഇൻവെസ്റ്റിഗേഷൻ ഓഫീസ് (എസ്എഫ്ഐഒ) തുടർനടപടികളുമായി മുന്നോട്ടു പോകാതിരിക്കുന്നതായിരിക്കും ഉത്തമമെന്ന് ഡൽഹി ഹൈക്കോടതി.

സിഎംആർഎല്ലിനെതിരേ വിചാരണക്കോടതിയിൽ കുറ്റപത്രം സമർപ്പിക്കില്ലെന്ന് അന്വേഷണ ഏജൻസി നേരത്തെ വാക്കാൽ ഉറപ്പ് നൽകിയതായി കോടതി നിരീക്ഷിച്ചതിനു പിന്നാലെയാണ് ഡൽഹി ഹൈക്കോടതി ജഡ്ജി സുബ്രമഹ്ണ്യം പ്രസാദ് തുടർനടപടികളുമായി ബന്ധപ്പെട്ടു പരാമർശം നടത്തിയത്.


എന്നാൽ, ആശയക്കുഴപ്പത്തിന്‍റെ പശ്ചാത്തലത്തിലാണ് കുറ്റപത്രം എറണാകുളം വിചാരണക്കോടതിയിൽ സമർപ്പിച്ചതെന്ന് അന്വേഷണ ഏജൻസിക്കുവേണ്ടി ഹാജരായ അഡീഷണൽ സോളിസിറ്റർ ജനറൽ ചേതൻ ശർമ അറിയിച്ചു. ഇക്കാര്യവും ഉത്തരവിൽ വ്യക്തമാക്കിയിട്ടുണ്ട്.

ഡൽഹി ഹൈക്കോടതിയിൽനിന്ന് ഇത്തരമൊരു പരാമർശമുണ്ടായ സാഹചര്യത്തിൽ മാസപ്പടിക്കേസിൽ വിചാരണക്കോടതിയിൽ സമർപ്പിച്ച കുറ്റപത്രത്തിൽ തുടർനടപടികൾ വൈകിയേക്കാം.