കൊച്ചി: തൊമ്മന്‍കുത്തില്‍ പതിറ്റാണ്ടുകളായി കൈവശമുള്ള പള്ളിയുടെ ഭൂമിയില്‍ ക്രൈസ്തവര്‍ക്ക് പരിപാവനമായ കുരിശ് സ്ഥാപിച്ചതിനും, കുരിശിന്‍റെ വഴി പ്രാര്‍ഥന നടത്തിയെന്ന കാരണത്താലും ഇടവക ജനത്തിന്‍റെ പേരില്‍ കേസെടുത്ത വനംവകുപ്പിന്‍റെ നടപടിയും, അതിന് അനുവാദം കൊടുത്ത സര്‍ക്കാര്‍ നിലപാടും അത്യന്തം കുറ്റകരമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി. കള്ളക്കേസ് ഉടനടി പിന്‍വലിക്കണമെന്ന് നേതൃയോഗം ആവശ്യപ്പെട്ടു.
വിശ്വാസത്തിനെതിരേയുള്ള കടന്നുകയറ്റം അനുവദിക്കില്ല.

നിരവധി ജനങ്ങള്‍ കൊല്ലപ്പെടുമ്പോഴും ജനത്തെ വെല്ലുവിളിക്കുന്ന വനംവകുപ്പിന്‍റെ സമാന്തരഭരണം അംഗീക്കാനാവില്ല. ഭൂമിയുടെ തരം നിശ്ചയിക്കുന്ന റവന്യൂ വകുപ്പ് വനാതിര്‍ത്തിക്ക് പുറത്തെന്ന് റിപ്പോര്‍ട്ട് നല്‍കിയ സ്ഥലത്ത് വനംവകുപ്പ് നടത്തുന്ന അന്യായ ഭരണം നിയമവാഴ്ചയുടെ ലംഘനമാണ്. ക്രൈസ്തവ സമൂഹത്തെ മനഃപൂര്‍വം കുറ്റക്കാരായി ചിത്രീകരിക്കാനുള്ള സംഘടിത ഗൂഢാലോചനയുടെ ഫലമാണ് ഈ കേസ്.


ഫണ്ട് ലക്ഷ്യമാക്കി പട്ടയം ലഭ്യമാകുന്ന കൈവശഭൂമി വനമാക്കി മാറ്റാന്‍ വേണ്ടി സര്‍ക്കാര്‍ സഹായത്തോടെ മാഫിയകള്‍ പ്രവര്‍ത്തിക്കുന്നുണ്ടോ എന്ന് അന്വേഷിക്കേണ്ടിയിക്കുന്നു. തൊമ്മന്‍കുത്തിലെ ജനങ്ങള്‍ക്കെതിരേ എടുത്ത കേസ് പിന്‍വലിക്കാത്ത പക്ഷം കേരളം മുഴുവന്‍ ശക്തമായ സമരവുമായി കത്തോലിക്ക കോണ്‍ഗ്രസ് രംഗത്തിറങ്ങുമെന്നു കത്തോലിക്ക കോണ്‍ഗ്രസ് വ്യക്തമാക്കി.

യോഗത്തില്‍ പ്രസിഡന്‍റ് രാജീവ് കൊച്ചുപറമ്പില്‍ അധ്യക്ഷത വഹിച്ചു. ഡയറക്ടര്‍ റവ.ഡോ. ഫിലിപ്പ് കവിയില്‍ മുഖ്യ പ്രഭാഷണം നടത്തി. ജനറല്‍ സെക്രട്ടറി ഡോ. ജോസ്‌കുട്ടി ഒഴുകയില്‍, ഭാരവാഹികളായ അഡ്വ. ടോണി പഞ്ചാകുന്നേല്‍, ഡോ. കെ.എം. ഫ്രാന്‍സിസ്, ബെന്നി ആന്‍റണി, രാജേഷ് ജോണ്‍, ട്രീസ ലിസ് സെബാസ്റ്റ്യന്‍, സണ്ണി കടൂത്താഴെ, കെ.എം. മത്തച്ചന്‍ എന്നിവര്‍ പ്രസംഗിച്ചു.