കോഴിക്കോട്: വിരമിക്കുന്നതിന്‍റെ തലേദിവസം കോഴിക്കോട് കോര്‍പറേഷന്‍ സൂപ്രണ്ടിംഗ് എന്‍ജിനിയര്‍ എം. ദിലീപിന്‍റെ വസതിയിലും ഓഫീസിലും വിജിലന്‍സ് റെയ്ഡ്. ഇന്ന് സര്‍വീസില്‍നിന്ന് വിരമിക്കാനിരിക്കേയാണ് ഇന്നലെ വിജിലന്‍സിന്‍റെ റെയ്ഡ് നടന്നത്.

പരിശോധനയില്‍ അന്പത് ലക്ഷത്തിലേറെ രൂപ കണ്ടെത്തിയതായി വിജിലന്‍സ് സൂചിപ്പിച്ചു. ദിലീപിനെതിരേ അനധികൃത സ്വത്ത് സമ്പാദനത്തിന് വിജിലന്‍സ് കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു.

2013 മുതല്‍ 2023 വരെയുള്ള കാലഘട്ടത്തില്‍ ദിലീപ് 56 ലക്ഷത്തിലധികം രൂപയുടെ അനധികൃത സ്വത്ത് സമ്പാദിച്ചതായി വിജിലന്‍സ് നടത്തിയ പ്രാഥമിക അന്വേഷണത്തില്‍ കണ്ടെത്തിയിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിലുള്ള അന്വേഷണത്തിന്‍റെ ഭാഗമായി കോഴിക്കോട് കോര്‍പറേഷനിലെ സൂപ്രണ്ടിംഗ് എന്‍ജിനിയറുടെ ഓഫീസിലും മൂന്നു വീടുകളിലും വിജിലന്‍സ് വെള്ളിയാഴ്ച ഒരേസമയം പരിശോധന നടത്തുകയായിരുന്നു.


കോഴിക്കോട് ചക്കോരത്തുകുളത്തുള്ള ദിലീപിന്‍റെ ഫ്‌ളാറ്റില്‍നിന്ന് 4,63,920 രൂപയും 27 പവന്‍ സ്വര്‍ണവും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച 78 രേഖകളും കണ്ടെടുത്തു.

വയനാട് ജില്ലയിലെ നെന്മേനിയിലുള്ള ദിലീപിന്‍റെ ഉടമസ്ഥതയിലുള്ള വീട്ടില്‍ പരിശോധന നടത്തിയതില്‍ 1,60, 000 രൂപയും സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച 40 രേഖകളും പിടിച്ചെടുത്തു. ഇതില്‍ 17 ലക്ഷം രൂപയുടെ ഫിക്സഡ് ഡെപ്പോസിറ്റിന്‍റെ വിവരങ്ങളും ഉള്‍പ്പെടും. ദിലീപിന്‍റെ നെന്മേനിയില്‍തന്നെയുള്ള ഹോംസ്‌റ്റേയിലും പരിശോധന നടത്തി.