കൊച്ചി: മുന്‍ മാനേജരെ മര്‍ദിച്ചെന്ന കേസില്‍ ഗൂഢാലോചന ആരോപിച്ച് നടന്‍ ഉണ്ണി മുകുന്ദന്‍ സംസ്ഥാന പോലീസ് മേധാവിക്കു പരാതി നല്‍കി. ഡിജിപിക്കും ക്രമസമാധാന ചുമതലയുള്ള എഡിജിപിക്കുമാണു നടന്‍ പരാതി നല്‍കിയത്.

ഉണ്ണി മുകുന്ദന്‍റെ മുന്‍കൂര്‍ ജാമ്യാപേക്ഷ എറണാകുളം ജില്ലാ കോടതി ഇന്നു പരിഗണിക്കാനിരിക്കേയാണ് പരാതി. ഇക്കാര്യം ഫേസ്ബുക്ക് പോസ്റ്റിലൂടെയാണു നടന്‍ അറിയിച്ചിരിക്കുന്നത്.


അതേസമയം, നിയമനടപടിയുമായി മുന്നോട്ടു പോകുമെന്ന് മുന്‍ മാനേജര്‍ വിപിന്‍കുമാര്‍ പ്രതികരിച്ചു. നരിവേട്ട സിനിമയെ പ്രശംസിച്ച് പോസ്റ്റിട്ടതില്‍ പ്രകോപിതനായി ഉണ്ണി മുകുന്ദന്‍ മര്‍ദിച്ചെന്നാണു വിപിന്‍ കുമാറിന്‍റെ പരാതി.