തിരുവനന്തപുരം: ആറ്റിങ്ങലിൽ ലോറിയും കാറും കൂട്ടിയിടിച്ച് അപകടം. മത്സ്യം കയറ്റിവന്ന ലോറി കാറിലിടിച്ചാണ് അപകടം സംഭവിച്ചത്. അപകടത്തിൽ കാർ യാത്രികരായിരുന്ന അച്ഛനും മകനും പരിക്കേറ്റു.

മേലാറ്റിങ്ങൽ സ്വദേശി സുബിൻ മകൻ സിദ്ധി എന്നിവർക്കാണ് പരിക്കേറ്റത്. ഇരുവരെയും അപകടത്തെ തുടർന്ന് കല്ലന്പലത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മത്സ്യം കയറ്റിവന്ന ലോറി കാറിൽ കൂട്ടിയിടിക്കുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ നിയന്ത്രണം നഷ്ടപ്പെട്ട കാർ സമീപത്തെ പുരയിടത്തിലേക്ക് തെന്നിവീണു. അപകടത്തിൽ ലോറി ഡ്രൈവർക്കും പരിക്കുണ്ടെന്നാണ് പുറത്തുവരുന്ന വിവരം.