പാറ്റ്ന: വരുന്ന ബിഹാർ നിയമസഭാ തെരഞ്ഞെടുപ്പിനുള്ള എൻഡിഎയുടെ സീറ്റ് വിഭജനത്തെ കുറിച്ച് പ്രതികരിച്ച് കേന്ദ്രമന്ത്രിയും എൻജെപി -രാംവിലാസ് പാർട്ടിയുടെ നേതാവുമായ ചിരാഗ് പാസ്വാൻ. ശരിയായ സമയത്ത് ശരിയായ തീരുമാനം എടുക്കുമെന്നാണ് ചിരാഗ് പറഞ്ഞത്.

സഖ്യത്തിലെ സീറ്റ് വിഭജന ചർച്ച ചർച്ച നല്ല രീതിലാണ് നടക്കുന്നതെന്നും അനുകൂലമായ തീരുമാനം ഉണ്ടാകുമെന്ന് തന്നെയാണ് പ്രതീക്ഷയെന്നും ചിരാഗ് പറഞ്ഞു. അന്തിമ തീരുമാനം ആയാൽ അറിയിക്കാമെന്നും ചിരാഗ് പറഞ്ഞു.

ചിരാഗ് എൻഡിഎയുമായി ഇടഞ്ഞിരിക്കുകയാണെന്നും സഖ്യം വിടാനുള്ള സാധ്യത ഉണ്ടെന്നുമുള്ള അഭ്യൂഹങ്ങൾക്കിടെയാണ് ചിരാഗ് പ്രതികരണവുമായി രംഗത്തെത്തിയത്. ചിരാഗുമായി മുതിർന്ന ബിജെപി നേതാക്കൾ ചർച്ച നടത്തിയിരുന്നു.

രണ്ട് ഘട്ടങ്ങളിലായാണ് ബിഹാറിൽ തെരഞ്ഞെടുപ്പ് നടക്കുക. നവംബർ ആറിനും 11നും ആണ് വോട്ടെടുപ്പ്. നവംബർ 14നാണ് വോട്ടെണ്ണൽ.