ഞെളിയന്‍പറമ്പില്‍ സിബിജി പ്ലാന്‍റ്; ബിപിസിയുമായി ധാരണാപത്രം ഒപ്പുവച്ചു
Tuesday, July 29, 2025 7:56 AM IST
കോഴിക്കോട്: മാലിന്യസംസ്‌കരണം ലക്ഷ്യമിട്ട് കോഴിക്കോട് കോര്‍പറേഷന്‍റെ കംപ്രസ്ഡ് ബയോഗ്യാസ് (സിബിജി) പ്ലാന്‍റ് യഥാര്‍ഥ്യമാകുന്നു. ഞെളിയന്‍പറമ്പിലെ എട്ടേക്കറോളം സ്ഥലത്താണ് ജൈവ മാലിന്യം സംസ്‌കരിച്ച് പാചകവാതകമാക്കി മാറ്റുന്നതിനുള്ള പ്ലാന്‍റ് ഉയരുക. നഗരം നേരിടുന്ന വലിയ മാലിന്യ പ്രശ്നത്തിനാണ് ഇതോടെ പരിഹാരമാവുക. 99 കോടി രൂപ ചെലവിലുള്ള പദ്ധതിയുടെ നിര്‍മാണ ചുമതല ഭാരത് പെട്രോളിയം കോര്‍പറേഷനാണ്. ഇതുസംബന്ധിച്ച ധാരണാപത്രം കൈമാറി.

പ്ലാന്‍റ് സ്ഥാപിക്കാന്‍ ആവശ്യമായ സ്ഥലം കോര്‍പറേഷന്‍ 25 വര്‍ഷത്തേക്കാണ് ബിപിസിഎല്ലിന് അനുവദിച്ചത്. 24 മാസത്തിനകം പ്രവൃത്തി പൂര്‍ത്തീകരിച്ച് പ്ലാന്‍റ് പ്രവര്‍ത്തനം ആരംഭിക്കാനാണ് ധാരണ. ദിവസേന 150 മുതല്‍ 180 ടണ്‍ ജൈവ മാലിന്യം സംസ്‌കരിക്കാനുള്ള ശേഷിയാണ് പ്ലാന്‍റിനുണ്ടാവുക. ഇവിടെനിന്ന് 56 ടണ്‍ ബയോഗ്യാസും 20 മുതല്‍ 25 ടണ്‍വരെ ജൈവവളവും ഉല്‍പ്പാദിപ്പിക്കാം. ഉല്‍പ്പാദിപ്പിക്കുന്ന ഗ്യാസ് ഗെയിലിന് വില്‍ക്കും. പദ്ധതി പ്രദേശത്ത് ഫ്യുവല്‍ സ്റ്റേഷനും സജ്ജീകരിക്കും.

പുതിയ ഊര്‍ജസ്രോതസ്സുകളിലേക്കും ജൈവകൃഷിയിലേക്കും ആളുകളെ ആകര്‍ഷിക്കും വിധമാണ് കംപ്രസ്ഡ് ബയോഗ്യാസ് പ്ലാന്‍റ് പദ്ധതി നടപ്പാക്കുക. ചടങ്ങില്‍ സംസാരിച്ച മന്ത്രി എം.ബി രാജേഷ്, മാലിന്യക്കൊട്ടകള്‍ സ്ഥാപിച്ചിട്ടും പൊതു ഇടങ്ങളില്‍ മാലിന്യം വലിച്ചെറിയുന്നവര്‍ക്കെതിരെ ശക്തമായ നിയമനടപടിയെടുക്കുമെന്ന് വ്യക്തമാക്കി.

മാലിന്യത്തില്‍നിന്ന് ഒരു വ്യാവസായിക ഉല്‍പന്നം ഉണ്ടാക്കുകവഴി നഗരം വൃത്തിയാവുന്നുവെന്ന് മാത്രമല്ല, അദ്ഭുതകരമായ മാറ്റം കൂടിയാണ് ഉണ്ടാവുക. 150 ടണ്‍ ജൈവമാലിന്യം സംസ്‌കരിച്ച് കമ്പ്രസ്ഡ് ബയോഗ്യാസ് ഉല്‍പാദിപ്പിക്കുന്ന പ്ലാന്‍റ് കൊച്ചി ബ്രഹ്‌മപുരത്ത് സ്ഥാപിച്ചുകഴിഞ്ഞു. ജനോപകാരപ്രദമായ പദ്ധതികള്‍ ആവിഷ്‌കരിച്ച് നടപ്പാക്കാന്‍ ഒരുങ്ങുമ്പോള്‍ എതിര്‍ക്കുകയെന്ന പൊതുവായ മനോഭാവത്തില്‍ മാറ്റമുണ്ടാവണം. ശുചിത്വത്തിന്‍റെ കാര്യത്തില്‍ കോഴിക്കോട് കൈവരിച്ച നേട്ടങ്ങള്‍ പൂര്‍ണതയില്‍ എത്തിക്കാന്‍ കോര്‍പറേഷന് സാധിക്കണമെന്നും മന്ത്രി പറഞ്ഞു.

മന്ത്രിമാരായ പി.എ. മുഹമ്മദ് റിയാസ്, എ.കെ. ശശീന്ദ്രന്‍, മേയര്‍ ഡോ. ബീന ഫിലിപ്പ്, എംഎല്‍എമാരായ തോട്ടത്തില്‍ രവീന്ദ്രന്‍, അഹമ്മദ് ദേവര്‍കോവില്‍, ഡെപ്യൂട്ടി മേയര്‍ മുസാഫര്‍ അഹമ്മദ്, കോര്‍പറേഷന്‍ സ്ഥിരം സമിതി അധ്യക്ഷരായ ഡോ. ജയശ്രീ, പി. ദിവാകരന്‍, പി.കെ. നാസര്‍ തുടങ്ങിയവര്‍ പങ്കെടുത്തു.