ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് വന്‍ തീപിടിത്തം
Tuesday, April 23, 2024 1:16 AM IST
ഇരിങ്ങാലക്കുട: ഇരിങ്ങാലക്കുട റെയില്‍വേ സ്റ്റേഷന്‍ പരിസരത്ത് ഉണ്ടായ വന്‍ തീപിടിത്തത്തില്‍ 13 ബൈക്കുകള്‍ കത്തിനശിച്ചു.

റെയില്‍വേ സ്റ്റേഷന്‍ കവാടത്തിന് അടുത്തായി കല്ലേറ്റുംകര താഴെക്കാട് റോഡില്‍ മതിലിനോട് ചേര്‍ന്ന് പാര്‍ക്കുചെയ്തിരുന്ന 13 ബൈക്കുകളാണ് തീപിടിത്തതില്‍ കത്തിനശിച്ചത്. ഇന്നലെ രാവിലെ പതിനൊന്നുമണിയോടെയായിരുന്നു സംഭവം. സംഭവത്തില്‍ ഇരുചക്രവാഹനങ്ങള്‍ പൂര്‍ണമായും കത്തിനശിച്ചു. വിവരമറിയച്ചതിനെ തുടര്‍ന്ന് സ്ഥലത്തെത്തിയ പോലീസിന്‍റെയും ഫയര്‍ഫോഴ്‌സിന്‍റെയും നേതൃത്വത്തില്‌ തീ കെടുത്തി. ഇരിങ്ങാലക്കുട ഫയര്‍റെസ്‌ക്യു സ്റ്റേഷന്‍ ഓഫീസര്‍ ഗോപാലകൃഷ്ണന്‍ മാവിലയുടെ നേതൃത്വത്തിലുള്ള അഗ്നിശമനസേനാംഗങ്ങള്‍ സിന്തറ്റിക് ഫോം ഉപയോഗിച്ചാണ് തീ അണച്ചത്. തീ പടരുന്നതോടൊപ്പം ബൈക്കുകളിലെ പെട്രോള്‍ ടാങ്കുകള്‍ വലിയ ശബ്ദത്തോടെ പെട്ടിയതും പുക വളരെ ഉയരത്തില്‍ ഉയര്‍ന്നതും ജനങ്ങളില്‍ പരിഭ്രാന്തി സൃഷ്ടിച്ചു.

സമീപത്ത് 200 ഓളം വാഹനങ്ങള്‍ പാര്‍ക്കു ചെയ്തിരുന്നു. ഇവിടേയ്ക്ക് തീപടരാതിരുന്നത് വന്‍ അപകടം ഒഴിവാക്കി. തീ പിടിക്കാനുള്ള കാരണം വ്യക്തമല്ല. അതേസമയം പരിസരത്തുള്ള കെഎസ്ഇബി യുടെ ചാര്‍ജിംഗ് പോയിന്‍റുള്ള ഇലക്ട്രിക് പോസ്റ്റില്‍നിന്ന് കഴിഞ്ഞദിവസം മുതല്‍ സ്പാര്‍ക്കിംഗ് ഉണ്ടായിരുന്നതായും ഇതാകാം തീപിടുത്തതിന് കാരണമായതെന്നുമാണ് പോലീസിന്‍റെ നിഗമനം. പ്രദേശത്തെ സിസിടിവി കാമറകള്‍ കേന്ദ്രീകരിച്ചുള്ള അന്വേഷണവും പോലീസ് ആരംഭിച്ചിട്ടുണ്ട്.

കെഎസ്ഇബി വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥര്‍ അന്വേഷണം ആരംഭിച്ചു.