കോയമ്പത്തൂർ: തമിഴ്നാട്ടിലുടനീളമുള്ള വിമാന യാത്രക്കാരുടെ എണ്ണത്തിൽ ശ്രദ്ധേയമായ വർധനവുണ്ടായതായി കണക്കുകൾ. 2023-24 സാമ്പത്തിക വർഷത്തിൽ ചെന്നൈ, കോയമ്പത്തൂർ, ട്രിച്ചി, മധുര, സേലം എന്നിവയുൾപ്പെടെയുള്ള പ്രധാന നഗരങ്ങൾ മികച്ച വളർച്ച കൈവരിച്ചു. തൂത്തുക്കുടിയിൽ യാത്രക്കാരിൽ നേരിയ കുറവുണ്ടായി.
2,12,07,262 യാത്രക്കാരുമായി വളർച്ചയിൽ ചെന്നൈ മുന്നിലെത്തി. കഴിഞ്ഞ വർഷത്തെക്കാൾ 14.2% വർധന രേഖപ്പെടുത്തി. കോയമ്പത്തൂർ ആണ് രണ്ടാം സ്ഥാനത്ത്. മുൻ വർഷം 25,57,263 ആയിരുന്നത് ഈ വർഷം 29,04,611 ആയി ഉയർന്നു, 13.6% വളർച്ച. മറ്റ് നഗരങ്ങളെ അപേക്ഷിച്ച് മിതമായ എയർ ട്രാഫിക് കണക്കുകൾ ഉണ്ടായിരുന്നിട്ടും, ട്രിച്ചിയും മധുരയും യഥാക്രമം 16.5%, 13% വളർച്ചാ നിരക്ക് പ്രകടമാക്കി.
തൂത്തുക്കുടിയിലെ ട്രാഫിക്കിൽ നേരിയ കുറവുണ്ടായി. 1.4% കുറഞ്ഞു. മൊത്തം 1,99,761 യാത്രക്കാർ. അതേസമയം, സേലം അസാധാരണമായ കുതിച്ചുചാട്ടം പ്രകടമാക്കി. 2022-23 സാമ്പത്തിക വർഷത്തിൽ 318 യാത്രക്കാരിൽ നിന്ന് ഈ സാമ്പത്തിക വർഷം 42,568 ആയി ഉയർന്നു.