ഒക്സിജൻ സ്പോട്ടും മുളയും ഒക്സിജൻ സ്പോട്ടുകൾക്കു ബലം പകരുന്ന മുളകളെ ആറ്റുതീരത്ത് വളർത്താനുള്ള ശ്രമത്തിലാണ് അദ്ദേഹം. അതുവഴി ടൂറിസത്തിനുള്ള വലിയ സാധ്യതയും ബിജു കണക്കുകൂട്ടുന്നു.
ആനമുള, ലാത്തിമുള, അലങ്കാര മുള, വള്ളിമുള, ഹുണ്ടുവാ, ഒലിവെറി തുടങ്ങിയ അദ്ദേഹം നട്ടു വളർത്തിത്തുടങ്ങി. വലിപ്പം കൂടിയ ഇനങ്ങളായ ബാംബുസയും ഡെൻഡ്രോകലാമസും വലുപ്പം നന്നേ കുറഞ്ഞ ഓക്ലാൻഡ്രയും ഈ ശേഖരണത്തിലുണ്ട്.
മുളകൾക്കു കാര്യമായ പരിചരണം ആവശ്യമില്ല. മൂന്നു വർഷത്തിൽ വിളവെടുക്കാം. നല്ലമാർക്കറ്റുമുണ്ട്.
നാട്ടുമാവുകൾ കാസർഗോഡ് മുതൽ കന്യാകുമാരിവരെ സഞ്ചരിച്ചാണ് അദ്ദേഹം വിവിധ ഇനം നാട്ടുമാവുകൾ ശേഖരിച്ചത്. കാലപ്പാടി, കുറുക്കൻ, ഭയങ്കരവല്ലി, നെയ്യാർ, കിളിച്ചുണ്ടൻ, കടുക്കാച്ചി, മഞ്ഞ കടുക്കാച്ചി, മൊരംപുളിയൻ, പവിഴരേഖ,
വരിക്ക മാങ്ങ, കൽക്കണ്ട വെള്ളരി, കപ്പ മാങ്ങ, പേരയ്ക്കാ മാങ്ങ, കൊളന്പ് മാങ്ങ, മൂവാണ്ടൻ, കോട്ടുക്കോണം വരിക്ക (ചെങ്ക വരിക്ക), കസ്തൂരി മാങ്ങ, താളി മാങ്ങ, കർപ്പൂര വരിക്ക, മൂവാണ്ടൻ, അരിയുണ്ട, കർപ്പൂരം, കപ്പമാൻ, ചിങ്കിരി,
കല്ലുക്കെട്ടി, കാക്കൊത്തി, സിന്ദൂരരേഖ, സിന്ദൂരപുളിയൻ, ചെന്പൻ മധുരം, കരിമീൻ കൊക്കൻ, തേനുണ്ട, മഞ്ഞക്കൽക്കണ്ടം, മഞ്ഞ ബപ്പായി, സുലോചന, അന്നപൂർണ തുടങ്ങിയവയെല്ലാം കളപ്പുരയിലുണ്ട്.
വെച്ചൂർ പശുവും മീൻവളർത്തലും നാടൻപശു പ്രേമികളുടെ ഇഷ്ടയിനമായ വെച്ചൂർ പശുവും കിടാവും കൃഷിയിടത്തിന് അലങ്കാരമായി മേഞ്ഞു നടക്കുന്നു. മീൻകുളത്തിൽ സ്വന്തം ആവശ്യത്തിനുള്ള മത്സ്യങ്ങളെ വളർത്തുന്നുണ്ട്.
അഡ്വ. ബിജുവിന്റെ ഭാര്യ പ്രഫ. നാൻസിയും മക്കളായ നവ്യയും ഗ്രേസും ജോസും കട്ടസപ്പോർട്ടുമായി കൂടെയുണ്ട്.