നിലന്പൂർ: നിലന്പൂരിനെ ഇളക്കിമറിച്ച് പി.വി. അൻവറിന്‍റെ റോഡ് ഷോ. കോരിച്ചൊരിയുന്ന മഴയിലും കരുത്ത് അറിയിച്ച് അൻവർ. തൃണമൂൽ കോണ്‍ഗ്രസ് പിന്തുണയോടെ സ്വതന്ത്ര സ്ഥാനാർഥിയായി മത്സരിക്കുന്ന അൻവർ നടത്തിയ റോഡ് ഷോ ജനപങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായി.

പ്രധാന മുന്നണികളുടെ നേതൃത്വത്തിൽ നടക്കുന്ന റോഡ്ഷോക്ക് സമാനമായ റോഡ് ഷോയാണ് നിലന്പൂരിൽ നിന്ന് വഴിക്കടവിലേക്ക് നടത്തിയത്. നിലന്പൂർ വടപുറം പാലത്തിന് സമീപത്ത് നിന്ന് തുറന്ന വാഹനത്തിലാണ് തൃണമൂൽ കോണ്‍ഗ്രസ് എംപി യുസഫ് പഠാനും തൃണമൂൽ കോണ്‍ഗ്രസ് നേതാക്കൾക്കുമൊപ്പം അൻവർ റോഡ് ഷോയിൽ പങ്കാളിയായത്.

നൂറുക്കണക്കിന് ഇരുചക്ര വാഹനങ്ങളിലും നൂറിലേറെ കാറുകളുടെയും അനവധി ഓട്ടോറിക്ഷകളിലുമായി തൃണമൂൽ കോണ്‍ഗ്രസിന്‍റെ കൊടിയും പിടിച്ച് അൻവറിന് പിന്തുണയുമായി യുവാക്കളും വയോജനങ്ങളും ഉൾപ്പെടെ വലിയ ജനങ്കൂട്ടം റോഡ് ഷോയിൽ അണിനിരന്നു. റോഡ്ഷോ വീക്ഷിക്കാൻ റോഡിന്‍റെ ഇരുവശങ്ങളിലായി വലിയ ജനക്കൂട്ടവും കാണപ്പെട്ടു.

നിലന്പൂർ മണ്ഡലത്തിൽ പി.വി. അൻവറിന് അനുകൂലമായി നിൽക്കുന്ന അടിയൊഴുക്ക് ആരെയാണ് ബാധിക്കുക എന്നറിയാൻ 23 വരെ കാത്തിരിക്കേണ്ടിവരും. പ്രിയങ്കാഗാന്ധി എംപിയും മുഖ്യമന്ത്രി പിണറായി വിജയനും റോഡ്ഷോ നടത്തിയ ദിവസം തന്നെയാണ് ഇന്നലെ പി.വി. അൻവറും റോഡ് ഷോയുമായി എത്തിയതെന്നതും ശ്രദ്ധേയം.