എടക്കര: കേരളം ഭരിക്കുന്നത് അബ്കാരികൾക്ക് വേണ്ടപ്പെട്ടവരാണെന്ന് കേരള മദ്യനിരോധന സമിതി സംസ്ഥാന പ്രസിഡന്‍റ് ഇയ്യച്ചേരി കുഞ്ഞികൃഷ്ണൻ. മദ്യനിരോധന സമിതി നടത്തുന്ന ഉപതെരഞ്ഞെടുപ്പ് നയ വിശദീകരണ ജാഥയുടെ എടക്കരയിലെ യോഗത്തിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഭരണം ലഭിച്ചാൽ മദ്യത്തിന്‍റെ ലഭ്യതയും ഉപയോഗവും പടിപടിയായി കുറയ്ക്കുമെന്ന് പ്രകടന പത്രികയിൽ എൽഡിഎഫ് വാഗ്ദാനം ചെയ്തിരുന്നതാണ്. ഞങ്ങൾക്ക് അധികാരം ലഭിച്ചാൽ നിലവിലുള്ളതിനേക്കാൾ ഒരു തുള്ളി മദ്യം പോലും കൂടുതൽ വിൽക്കില്ല എന്നായിരുന്നു മാർക്സിസ്റ്റ് പാർട്ടിയുടെ സംസ്ഥാന സെക്രട്ടറി പൊതുതെരഞ്ഞെടുപ്പ് സമയത്ത് വേദികളിൽ പ്രസംഗിച്ചത്.

എന്നാൽ ഭരണം ലഭിച്ചതോടെ മുന്പ് നൽകിയ ഉറപ്പുകളെല്ലാം അവഗണിച്ച സർക്കാരിന്‍റെയും പാർട്ടിയുടെയും മുഖ്യവരുമാന സ്രോതസാക്കി ബാർ ലൈസൻസ് നൽകുന്നതിനെ മാറ്റിയെന്ന് അദ്ദേഹം പറഞ്ഞു.

എടക്കര, വഴിക്കടവ്, കരുളായി, അമരന്പലം പഞ്ചായത്തുകളിൽ നടന്ന യോഗങ്ങളിൽ സമിതി സംസ്ഥാന ജനറൽ സെക്രട്ടറി ഡോ. വിൻസെന്‍റ് മാളിയേക്കൽ, ചീഫ് കോ ഓർഡിറ്റേർ പ്രഫ. ടി.എം. രവീന്ദ്രൻ, ഇയ്യച്ചേരി പത്മിനി, പ്രഫ. ഒ.ജെ. ചിന്നമ്മ, മേഴ്സി ജോയി, പി. മോഹനകുമാരൻ, ജലീൽ വൈരങ്കോട്, കെ.എ.ഗോവിന്ദൻ എന്നിവർ പ്രസംഗിച്ചു.