നിലന്പൂർ: എൽഡിഎഫ് സർക്കാരിന്‍റെ അധികാര ദുരുപയോഗത്തിനും ജനദ്രോഹ ഭരണത്തിനും അഴിമതിക്കും എതിരായ ജനവിധിയായിരിക്കും നിലന്പൂരിലെ ഉപതെരഞ്ഞെടുപ്പ് ഫലമെന്ന് കെപിസിസി പ്രസിഡന്‍റ് സണ്ണി ജോസഫ് എംഎൽഎ. കരുളായി പുല്ലാഞ്ചേരിയിൽ കുടുംബ സംഗമം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു. അദ്ദേഹം.

സമസ്ത മേഖലയിലും ഭരണ സ്തംഭനമാണ്. സാധാരണക്കാരന് ജീവിക്കാൻ കഴിയാത്ത അവസ്ഥയാണ്. വിലക്കയറ്റവും വരുമാനം ഇല്ലായ്മയും തൊഴിലില്ലായ്മയും കൊണ്ടും ജനം വലഞ്ഞു. കാർഷിക, ആരോഗ്യ, പരന്പരാഗത വ്യവസായ മേഖലകൾ തകർന്നു. ഇതിനിടെയാണ് സർക്കാർ വക നികുതി ഭീകരത. തൊഴിലാളികളോട് പുച്ഛമാണ് ഇടതുസർക്കാരിന്.

മദ്യമുതലാളിമാരോടാണ് തൽപര്യമേറെയും. വന്യമൃഗ ആക്രമണത്തിൽ മനുഷ്യ ജീവനുകൾ നഷ്ടപ്പെടുന്പോൾ വനം മന്ത്രി പാട്ടുപാടി നടക്കുകയാണെന്നും സണ്ണി ജോസഫ് പറഞ്ഞു. എം.ലിജു, സൈമണ്‍ അലക്സ് തുടങ്ങിയവർ പങ്കെടുത്തു.