കുടിവെള്ള പ്രശ്നം: എൻഡിഎ സ്ഥാനാർഥി എം.ടി. രമേശിന്‍റെ സത്യഗ്രഹം ഇന്ന്
Tuesday, March 26, 2024 6:59 AM IST
കോഴിക്കോട്: നഗരത്തിലെ കുടിവെള്ള പ്രശ്നത്തിന് പരിഹാരം ആവശ്യപ്പെട്ട് കോർപറേഷൻ ഓഫീസിന് മുന്നിൽ എൻഡിഎ സ്ഥാനാർഥി എം.ടി.രമേശ് ഇന്ന് രാവിലെ 10ന് സത്യഗ്രഹം നടത്തുമെന്ന് ബിജെപി ജില്ലാപ്രസിഡന്‍റ് അഡ്വ.വി.കെ.സജീവൻ വാർത്താസമ്മേളനത്തിൽ അറിയിച്ചു.നഗരത്തിലെ പല മേഖലകളിലും കുടിവെള്ളം കിട്ടിയിട്ട് നാളുകൾ ഏറെയായി.

ചിലയിടങ്ങളിൽ മാസങ്ങൾക്കു മുന്പു തന്നെ കുടിവെള്ളം മുട്ടി. ജലക്ഷാമം കാരണം മെഡിക്കൽ കോളജിൽ പോസ്റ്റുമോർട്ടം മുടങ്ങി. മെഡിക്കൽ കോളജ്, കോവൂർ, ഉമ്മളത്തൂർ, മഠത്തിൽ മുക്ക്, പൊക്കുന്ന്, കോട്ടൂളി, മീന്പാലക്കുന്ന്, കുതിരവട്ടം, പുതിയറ, മാറാട് തുടങ്ങി മിക്കയിടത്തും കുടിവെള്ളം മുടങ്ങി. വെള്ളമില്ലാത്തതുകാരണം മാറാട് നിന്ന് പല കുടുംബങ്ങളും ബന്ധുവീടുകളിലേക്ക് താമസം മാറ്റി. പലവട്ടം നഗരസഭയെയും ജലഅഥോറിറ്റിയെയും അറിയിച്ചെങ്കിലും പരിഹാരമായില്ലെന്ന് വി.കെ. സജീവൻ പറഞ്ഞു. കൗണ്‍സിലർമാരായ നവ്യ ഹരിദാസ്, ടി.രനീഷ്, ജില്ല സെക്രട്ടറി പ്രശോഭ് കോട്ടൂളി എന്നിവരും വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.