കുടിവെള്ളമില്ല; ജല അഥോറിറ്റി ഉദ്യോഗസ്ഥരെ ജനപ്രതിനിധികള്‍ ഉപരോധിച്ചു
Tuesday, March 26, 2024 6:59 AM IST
കോഴിക്കോട്: ഒരാഴ്ചയോളമായി കുടിവെള്ളം മുടങ്ങിയതിനെത്തുടര്‍ന്ന് ഇടതുപക്ഷ ജനപ്രതിനിധികളുടെ നേതൃത്വത്തില്‍ നാട്ടുകാര്‍ ജല അഥോറിറ്റി ഉദ്യോഗസ്ഥരെ ഉപരോധിച്ചു. കോര്‍പറേഷന്‍ 16,17 വാര്‍ഡുകളിലെ കൗണ്‍സിലര്‍മാരായ അഡ്വ.സി.എം. ജംഷീര്‍, എം.പി. ഹമീദ് എന്നിവരുടെ നേതൃത്വത്തിലാണ് മലാപ്പറമ്പിലെ ജല അഥോറിറ്റി സൂപ്രണ്ടിംഗ് എന്‍ജിനീയര്‍, എക്‌സിക്യൂട്ടീവ് എന്‍ജിനീയര്‍ എന്നിവര ഉപരോധിച്ചത്.

പാറോല്‍, കാശ്മീര്‍കുന്ന് തുടങ്ങിയ പ്രദേശങ്ങളില്‍ നിന്നുള്ള ആളുകളാണ് സമരത്തില്‍ പങ്കെടുത്തത്. ഈ മേഖലയില്‍ ഒരാഴ്ചയോളമായി കുടിവെള്ളം തടസപ്പെടുകയാണ്. സമരം കോര്‍പറേഷന്‍ മുന്‍ സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാന്‍ എം.മോഹനന്‍ ഉദ്ഘാടനം ചെയ്തു.

കുടിവെള്ള പ്രശ്‌നം പരിഹരിക്കാന്‍ ജല അഥോറിറ്റി ഉദ്യോഗസ്ഥരുടെ ഇടപെടല്‍ കാര്യക്ഷമമാക്കണെമന്നാണ് നാട്ടുകാരുടെ ആവശ്യം. ജനപ്രതിനിധികള്‍ സൂപ്രണ്ടിംഗ് എന്‍ജിനീയറുമായും എക്‌സിക്യൂട്ടീവ് എന്‍ജിനീയറുമായി നടത്തിയ ചര്‍ച്ചയെ തുടര്‍ന്നാണ് സമരം പപിന്‍വലിച്ചത്. പ്രശ്‌നം പരിഹരിച്ച് കുടിവെള്ള വിതരണം എത്രയും വേഗം സാധാരണ നിലയിലാക്കാന്‍ നടപി എടുക്കുമെന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ അറിയിച്ചു.

മെയിന്‍ പൈപ്പ്‌ലൈനില്‍ തടസം നേരിട്ടാല്‍ അതു സാധാണ നിലയിലാകാന്‍ മൂന്നുദിവസമെടുക്കുമെന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ പറഞ്ഞു. ഓരോതവണ വെള്ളം മുടങ്ങുമ്പോഴും നേരെയാക്കാന്‍ സമയമെടുക്കുന്നുണ്ട്. അതു അടിയന്തിരമായി പരിഹരിക്കും. പെരുവണ്ണാമൂഴയില്‍ അറ്റകുറ്റപണി കാരണം ഒരാഴ്ച വെള്ളം തടസപ്പെടാന്‍ സാധ്യതയുണ്ട്. അടച്ചിടല്‍ താല്‍ക്കാലികമായി നീട്ടിവയ്ക്കാന്‍ ഇടപെടാമെന്ന് സൂപ്രണ്ടിംഗ് എന്‍ജിനീയര്‍ ഉറപ്പുനല്‍കി.