എയിംസ് വരും; കോഴിക്കോടിന്‍റെ വികസന തുടര്‍ച്ചയാണ് ലക്ഷ്യമെന്ന് എം.കെ. രാഘവന്‍
Wednesday, March 27, 2024 5:18 AM IST
കോഴിക്കോട്: വേനല്‍ ചൂടിനൊപ്പം തെരഞ്ഞെടുപ്പ് പോരാട്ടച്ചൂടും ശക്തമാകുമ്പോള്‍ പ്രചാരണത്തിലും മുഴുനീളെ നിറഞ്ഞുനില്‍ക്കുകയാണ് യുഡിഎഫ് സ്ഥാനാര്‍ഥി എംകെ രാഘവന്‍. കാലത്ത് ആറരയ്ക്ക് പ്രചാരണ, പര്യടന പ്രവര്‍ത്തനങ്ങള്‍ക്കായി വീട്ടില്‍നിന്നിറങ്ങും. എട്ടുമണിയോടെ ആദ്യഘട്ട സന്ദര്‍ശനങ്ങള്‍ കഴിഞ്ഞു തിരിച്ചെത്തും. പ്രഭാതഭക്ഷണവും മറ്റും കഴിഞ്ഞ് ഒന്പത് മണി ആവുമ്പോഴേക്ക് വീണ്ടും ഫീല്‍ഡിലേക്ക്. പിന്നെ പ്രചാരണം തീരുംവരെ ഇടവേളയൊന്നുമില്ല.

അന്തരീക്ഷ താപനിലയോടൊപ്പം തെരഞ്ഞെടുപ്പും പാരമ്യത്തിലേക്ക് എത്തുമ്പോള്‍ കത്തുന്ന വെയിലല്ലേ എന്നുപറഞ്ഞ് മാറിനില്‍ക്കാനാവില്ലല്ലോ എന്ന ചോദ്യമാണ് എംകെ രാഘവന്‍ ചെറു ചിരിയോടെ ചോദിക്കുന്നത്. ചൂടിനെ ചെറുത്ത് തളരാതെ വോട്ടര്‍മാര്‍ക്കിടയില്‍ തുടരാന്‍ ചെറിയ പൊടിക്കൈകളും ഉണ്ട്. അതിരാവിലെ പ്രചാരണം തുടങ്ങുന്നതാണ് ഇപ്പോഴത്തെ രീതി. കൂടെ വാഹനത്തില്‍ വെള്ളം കുറേ കരുതും.

ഉന്മേഷത്തിനായി കുറച്ചു ഈത്തപ്പഴവും. ഇളംചൂടുള്ള വെള്ളമാണ് പ്രധാന കരുതല്‍. തണുപ്പുള്ള വെള്ളമോ ഭക്ഷണപദാര്‍ഥങ്ങളും തീരെയില്ല. സ്ഥാപനങ്ങളിലും വീടുകളിലും കാമ്പസുകളിലും കയറിയിറങ്ങിയാണ് ഇന്നലെ പ്രചാരണം നടന്നത്. നാടിനെ ചേര്‍ത്തുപിടിച്ചതില്‍ ജനം തന്നോട് കാണിക്കുന്ന സ്നേഹമാണ് കണക്കിനെ തോല്‍പ്പിച്ചുള്ള ഓരോ തവണത്തെയും ഉയരുന്ന ഭൂരിപക്ഷവും വിജയവുമെന്ന് എം.കെ.രാഘവന്‍ പറഞ്ഞു.

സ്ഥാനാര്‍ത്ഥിത്വം പ്രഖ്യാപിച്ചതിന് ശേഷം ഒരുവട്ട പര്യടനം കൂടി ഇതിനകം പൂര്‍ത്തിയായി. പ്രചാരണം അടുത്ത ഘട്ടത്തിലേക്ക് കടക്കുമ്പോള്‍ ഗൃഹ സന്ദര്‍ശനങ്ങളിലൂടെ ആളുകളെ നേരിട്ട് കാണുകയാണ് അദ്ദേഹം.കോഴിക്കോടിനെ രാജ്യത്തെ തന്നെ പ്രധാന വാണിജ്യ നഗരമാക്കി ഉയര്‍ത്തുകയാണ് തന്‍റെ വികസന ലക്ഷ്യമെന്നും എം.കെ. രാഘവന്‍ പറഞ്ഞു.

എയിംസ് (ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസ്) കോഴിക്കോട്ട് കൊണ്ടുവരിക എന്നതാണ് ഇനി മുന്നിലെ പ്രധാന ലക്ഷ്യം. എയിംസിന് വേണ്ടി പാര്‍ലമെന്‍റില്‍ ബില്ല് അവതരിപ്പിച്ച ഏക എംപിയാണ് താന്‍. 33 തവണ പാര്‍ലമെന്‍റില്‍ വിഷയം ഉന്നയിച്ചു.

എയിംസുമായി ബന്ധപ്പെട്ട് കേന്ദ്ര ധനകാര്യ മന്ത്രിയേയും ആരോഗ്യ മന്ത്രിയേയും നേരില്‍ കണ്ട് വിഷയത്തിന്‍റെ ഗൗരവം അറിയിച്ചിട്ടുണ്ട്. കിനാലൂരില്‍ ഭൂമി കണ്ടെത്തുക തുടങ്ങി അതിന്‍റെ പ്രാരംഭ നടപടികള്‍ അടക്കം തുടങ്ങിക്കഴിഞ്ഞിട്ടുണ്ട്. വികസനത്തുടര്‍ച്ചയ്ക്കാണ് ഇത്തവണ വോട്ടുചോദിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.