കർഷകർക്കെതിരേ കേസെടുത്ത നടപടിയിൽ സംയുക്ത സമിതിയുടെ പ്രതിഷേധം
Wednesday, March 27, 2024 5:18 AM IST
കൂരാച്ചുണ്ട്: കൂരാച്ചുണ്ടിൽ സംയുക്ത കർഷക സമിതി പ്രതിഷേധ പ്രകടനവും പൊതുയോഗവും സംഘടിപ്പിച്ചു. കാട്ടുപോത്തിന്‍റെ ആക്രമണത്തിൽ കർഷകൻ മരിച്ച സംഭവത്തെ തുടർന്ന് കക്കയം ഫോറസ്റ്റ് സ്റ്റേഷന് മുമ്പിൽ പ്രതിഷേധിച്ച കർഷക സംഘടന നേതാക്കൾക്കെതിരേ കേസെടുത്തതിൽ പ്രതിഷേധിച്ചാണ് പൊതുയോഗം സംഘടിപ്പിച്ചത്.

കർഷക സംഘടനകൾ നടത്തിയ പ്രതിഷേധത്തിൽ പങ്കെടുത്ത മുപ്പതോളം പേർക്കെതിരേയാണ് വനം വകുപ്പിന്‍റെ പരാതി പ്രകാരം പോലീസ് കേസെടുത്തത്. കർഷകരെ കള്ളക്കേസിൽ കുടുക്കാൻ വനംവകുപ്പ് കാട്ടുന്ന നടപടിയെ നിയമപരമായി നേരിടുമെന്നും നേതാക്കൾ പറഞ്ഞു. പഞ്ചായയത്ത് പ്രസിഡന്‍റ് പോളി കാരക്കട ഉദ്ഘാടനം ചെയ്തു.

കുര്യൻ ചെമ്പനാനി അധ്യക്ഷത വഹിച്ചു. ജോൺസൺ കക്കയം, വി.ടി. തോമസ്, വി.എസ്. ഹമീദ്, സുമിൻ എസ്. നെടുങ്ങാടൻ, ജോസ് ചെറുവള്ളിൽ, ജോബി വാളിയംപ്ലാക്കൽ, ജോസ് അറയ്ക്കൽ, സണ്ണി പാരഡൈസ് എന്നിവർ പ്രസംഗിച്ചു.